Join The Community

Search

Friday, January 28, 2011

ജീര്‍ണ്ണിച്ച യു ഡി എഫ് രാഷ്ട്രീയത്തിന്റെ മുഖമാണു കുഞ്ഞാലിക്കുട്ടിയിലൂടെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്

മുന്‍മന്ത്രിയുംമുസ്ലീംലീഗ്‌സംസ്ഥാനസെക്രട്ടറിയുമായപി.കെ കുഞ്ഞാലി ക്കുട്ടിയ്‌ക്കെതിരെ നേരത്തെ ഉയര്‍ന്നുവന്നിട്ടുള്ള ഗുരുതരമായ ആരോപണ ങ്ങള്‍പൂര്‍ണ്ണമായുംശരിവെയ്ക്കുന്നതരത്തിലാണ് കുഞ്ഞാലിക്കുട്ടി യുടെ ഏറ്റുപറച്ചിലും അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ റൗഫിന്റെ വെളിപ്പെടുത്തലുകളും. മന്ത്രിയായിരുന്നപ്പോള്‍ റൗഫിനു വഴിവിട്ടു സഹായങ്ങള്‍ ചെയ്തുഎന്ന്കുഞ്ഞാലിക്കുട്ടിക്കുതന്നെ മാധ്യമസമക്ഷംതുറന്നുപറയേസ്ഥി വന്നിരിക്കുകയാണ് .ഇത് സത്യപ്രതിജ്ഞാലംഘനമാണ് . പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായ ഒരുമന്ത്രി നിയമവിരുദ്ധമായും അധാര്‍മിക മായും അദ്ദേഹത്തെ സഹായിച്ചു എന്ന് മുന്‍ മന്ത്രികൂടിയായ യു ഡി എഫ് നേതാവ് സ്വയം സമ്മതിച്ചിരിക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും സഹായിയുമായിരുന്ന റൗഫിന്റെ വെളിപ്പെടുത്തലും ഗൗരവമായി കാണണം. സ്ത്രീ പീഢനക്കേസില്‍ നീതിന്യായ വ്യവസ്ഥയെപ്പോലും അട്ടിമറിക്കാന്‍ യു ഡി എഫ് നേതാവ് ശ്രമിച്ചു എന്നതാണ്്  പുറത്തുവന്നിരിക്കുന്നത്. 
എല്ലാ തിന്മകളുടേയും വൃത്തികേടുകളുടേയും കേന്ദ്രമായി മുസ്ലിംലീഗ് സംസ്ഥാ
ന നേതാവ് മാറിയിരിക്കുന്നു. ഒരു പൊതുപ്രവര്‍ത്തകന്‍ എന്നനിലയില്‍  തുടരാനുള്ള ധാര്‍മികത കുഞ്ഞാലിക്കുട്ടിയ്ക്ക് നഷ്ടമായിരിക്കുകയാണ്. അധികാരത്തിന്റേയും പണത്തിന്റേയും ഹുങ്കുപയോഗിച്ച് സത്യം ഏറെക്കാലം മൂടിവെയ്ക്കാന്‍ കഴിയില്ലെന്നതിന്റെ വസ്തുതകൂടിയാണു പുറത്തുവന്നിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം. ജീര്‍ണ്ണിച്ച യു ഡി എഫ് രാഷ്ട്രീയത്തിന്റെ മുഖമാണു കുഞ്ഞാലിക്കുട്ടിയിലൂടെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്

Sunday, January 9, 2011

പാലസ്തീന്‍

കഴിഞ്ഞ അറുപത്തി രണ്ട് വര്‍ഷക്കാലമായി ലോകത്തെ മുഴുവന്‍ ആശങ്കപ്പെടുത്തുന്നതും മനസ്സാക്ഷിയില്ലാത്തതുമായ രാഷ്ട്രീയ അതിക്രമവും അഹങ്കാരവുമാണ് സിയോണിസ്റ്റുകള്‍ പാലസ്തീനില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ മെയ് 31ന് 'മവി വര്‍മാര' എന്ന കപ്പലിനുനേരെയും 'എം.വി.റേച്ചല്‍ കോറി' എന്ന ദുരിതാശ്വാസ കപ്പലിനു നേരെയും നടത്തിയ ആക്രമണങ്ങള്‍.
ഛിന്നഭിന്നമാക്കപ്പെട്ട ഒരു രാഷ്ട്ര സങ്കല്പവും ഒരു സമൂഹവുമായി പലസ്തീനികള്‍ ലോക മനസാക്ഷിക്കുമുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. വെസ്റ്റ് ബാങ്കിലും ഗാസാ മുനമ്പിലുമായി കഴിയുന്ന ഏകദേശം മുപ്പത്തിയഞ്ച് ലക്ഷത്തോളം വരുന്ന ജനങ്ങള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാസ്തുഹാരകളായി കഴിയുന്നവര്‍ ഇവരുടെ രാഷ്ട്രീയ അസ്ഥിത്വം മാനിക്കപ്പെടാതെ ഇസ്രായേല്‍ അമേരിക്കന്‍ സഹായത്തോടെ എല്ലാ അന്താരാഷ്ട്ര ധാരണകളെയും കാറ്റില്‍ പറത്തി ആക്രമണ തേര്‍വാഴ്ച അവിരാമം നടത്തുകയാണ്.
ഏറ്റവും അവസാനം ഗാസാമുനമ്പില്‍ താമസിക്കുന്ന ഏകദേശം പത്ത് ലക്ഷത്തി എന്‍പതിനായിരം പേരെ അവിടെ നിന്ന് തുരുത്താനും ഇഞ്ചിഞ്ചായി കൊന്നൊടുക്കാനുമാണ് ഇസ്രായേല്‍ കോപ്പു കൂട്ടുന്നത്.
91.9% സാക്ഷരതയോടെ ഗാസമുനമ്പില്‍ താമസിക്കുന്നവരില്‍ 99.4% അബ് വംശജരാണ്. ബാക്കി ചെറിയ ഒരു ശതമാനത്തിനുവേണ്ടിയുടെ ഭാവിയില്‍ അവിടെ കുടിയേറ്റപ്പെടാന്‍ സാധ്യതയുള്ള ജൂതന്മാര്‍ക്കുവേണ്ടിയും പാലസ്തീനികളെ കൊന്നൊടുക്കുക എന്നതാണ് സിയോണിസ്റ്റ് പദ്ധതി.

ഗാസയിലെ ദുരിത ബാധിതര്‍ക്ക് ഭക്ഷണവും അവശ്യ ജീവന്‍രക്ഷാ മരുന്നുകളും മറ്റു സാധനങ്ങളും നിഷേധിക്കുന്ന ഉപരോധമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഈ നിരോധനത്തിനെതെതിരെ ജീവന്‍രക്ഷാ സാമഗ്രികളും ഭക്ഷണവുമായി പോയ അന്താരാഷ്ട്ര സമൂഹത്തിന്റെ കപ്പലുകളെ ആക്രമിച്ച് സമാധാന പ്രവര്‍ത്തകരെ ഒരു മര്യാദയുമില്ലാതെ കൊന്നൊടുക്കുകയായിരുന്നു ഇസ്രയേല്‍ ചെയ്തത്.
ഇസ്രയേല്‍ ഒരു രാഷ്ട്രമെന്ന രീതിയിലുള്ള രൂപീകരണം തന്നെ അങ്ങേയറ്റം ധാര്‍ഷ്ട്യവും അഹങ്കാരവും നറഞ്ഞതുമായിരുന്നു. ജൂതവംശ സ്വത്വബോധം അതിന്റെ പാരമ്യത്തിലെത്തിയപ്പോഴാണ് വിവിധ രാജ്യങ്ങളില്‍ കഴിഞ്ഞിരുന്ന യഹൂദര്‍ പലസ്തീനികളുടെ ജന്മഭൂമിയിലേക്ക് കടന്നുകയറി യൂദരാഷ്ട്രം' സ്ഥാപിച്ചത്. ചരിത്ര പാരമ്പര്യമുള്ള ഓട്ടോമാന്‍ സാമ്ര്യാജ്യത്തിന്റെ ഭാഗമായ പലസ്തീന്‍ ഭൂപ്രദേശം ലോകമഹായുദ്ധത്തിനുശേഷം കൈവശപ്പെടുത്തിയ ബ്രിട്ടീഷ് സാമ്രാജ്യമാണ് 'യൂദ രാഷ്ട്ര' രൂപീകരണത്തിന് തോക്കിന്‍ കുഴലിലൂടെ വഴിയൊരുക്കിയത്. അധിനിവേശത്തിന്റെ എല്ലാ വൃത്തികേടുകളും നിറഞ്ഞ ഒന്നായിരുന്നു ഇത്.
പലസ്തീനില്‍ 1918-ല്‍ 70% ജനങ്ങളും അറബ് വംശജരായിരുന്നെങ്കില്‍ ബ്രിട്ടീഷ് കോളനി വാഴ്ചയുടെ സഹായത്തോടെ ഇസ്രയേല്‍ കുടിയേറ്റക്കാര്‍ പലസ്തീന്‍കാരെ നിര്‍ബന്ധിതമായി കുടിയിറക്കി പാലായനം ചെയ്യിച്ചു.
ലോക സാമ്രാജ്യത്വ ശക്തികളുടെ അവിശുദ്ധ ബന്ധത്തിന്റെ സന്തതി കൂടിയാണ് 1948 മെയ് മാസത്തെ ഐക്യരാഷ്ട്രസഭാ പ്രഖ്യാപനവും ഇസ്രായേലിനെ അംഗീകരിക്കുവാന്‍ തയ്യാറായില്ല. ദേശീയ നേതാക്കളായ ഗാന്ധിയും നെഹ്‌റുവുമെല്ലാം പലസ്തീന്‍ മണ്ണിലെ അധിനിവേശത്തെ അംഗീകരിച്ചിരുന്നില്ല. ഐക്യരാഷ്ട്ര സഭയിലെ ഒരു അംഗരാജ്യമായി ഇസ്രായേല്‍ മാറിയശേഷവും ഇന്ത്യ തങ്ഹലുടെ പലസ്തീന്‍ പക്ഷവാദവും സാമ്രാജ്യ-അധിനിവേശ സമീപനവും ഉയര്‍ത്തിപ്പിടിച്ചു.
ഇസ്രായേല്‍ രൂപീകരണ സമയത്തെ ഐക്യരാഷ്ട്രസഭയുടെ നിലപാടുകളും അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായിരുന്നു. എന്നുമാത്രമല്ല ആ പ്രഖ്യാപനത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കാനും അന്താരാഷ്ട്ര സമൂഹത്തിനോ ഐക്യരാഷ്ട്രസഭയ്‌ക്കോ നാളിതുവരെ കഴിഞ്ഞില്ല. ജെറുസലേമിന്റെ സ്വയംഭരണമെന്ന യു.എന്‍.സങ്കല്പം അന്നേ തകര്‍ക്കപ്പെട്ടു.
70% തദ്ദേശീയവാസികള്‍ക്കായി പതിച്ചു നല്‍കിയ 43% ഭൂമി എന്ന നീതി രഹിതമായ വീതം വെക്കല്‍പോലും പാലിക്കപ്പെട്ടില്ല. പലസ്തീനുകള്‍ അന്നുമുതല്‍ ആട്ടിയോടിക്കപ്പെടുകയാണ്. കൊല്ലപ്പെടുകയാണ്. ചരിത്രം പുരോഗമന മനുഷ്യ സമൂഹത്തിന് ഒരിക്കലും മാപ്പുതരാത്ത ഒരു സംഭവമാണ് പലസ്തീന്‍ ജനതയുടെ വിധി. രാജ്യവും ഭരണകൂടവും ഇല്ലാത്ത ഒരു ജനത. അവശേഷിക്കുന്ന പലസ്തീന്‍ രാജ്യത്തെ അമേരിക്കയുടെ പിന്തുണയോടെ നിരവധി തവണ വേട്ടയാടിയ ഇസ്രായേല്‍ മാരകമായ യുദ്ധ ഉപകരണങ്ങള്‍ നിരവധി ഉപയോഗിച്ച് കുഞ്ഞുങ്ങളെയും അമ്മമാരെയുമടക്കം നിരവധി പേരെ കൊന്നൊടുക്കി നിരവധി ഭൂമി വീണ്ടും ഇസ്രായേല്‍ പിടിച്ചെടുത്തുകൊണ്ടിരിക്കുന്നു. കൂടുതല്‍ ജൂത കുടിയേറ്റമുണ്ടായി. പലസ്തീനികള്‍ വിവിധ അറബ് രാജ്യങ്ങളില്‍ പ്രവാസികളായി. പിടിച്ചു നില്‍ക്കുന്നവര്‍ ഉപരോധവും യുദ്ധവും കൊണ്ട് നരിക്കുകയാണ്.

അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളും ജനാഭിപ്രായവും മാനിച്ച് ചില കരാറുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം കാറ്റില്‍ പറത്തുകയാണ്. പലസ്തീന്‍ രാജ്യത്തെ തുടച്ചുനീക്കാനാണ് അമേരിക്കന്‍ പിന്തണയോടെ ഇസ്രായേല്‍ ശ്രമിക്കുന്നത്.
ഐക്യ രാഷ്ട്രസഭയുടെ ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം പലസ്തീനിലെ 61% ജനങ്ങളും പട്ടിണിയുടെ വക്കിലാണ്. പകുതിയിലേറെ പേര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ സൗകര്യമില്ല. പകുതിയോളം ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമല്ല. നല്ലൊരു ശതമാനം അമ്മമാര്‍ക്കും, പിറന്നു വീഴുന്നതില്‍ 1/3 ശതമാനം കുട്ടികള്‍ക്കും വിളര്‍ച്ചാ രോഗം പിടിപ്പെട്ടിരിക്കുന്നു. തുടര്‍ച്ചയായ ഉപരോധം തദ്ദേശീയ വ്യവസായത്തെയും കൃഷിയേയും താറുമാറാക്കി. ബാഹ്യ സഹായമില്ലാതെ ഒരു ദിവസംപോലും മുന്നോട്ടു പോകാന്‍ കഴിയാത്ത ദുരിത പൂര്‍ണ്ണമായ സഥിതിയിലാണ് ഇന്ന് പലസ്തീന്‍ ജനത.
ഗാസയിലെ ജനങ്ങളുടെ ജീവിതം അങ്ങേയറ്റം ദുരിതപൂര്‍ണ്ണമാക്കുന്ന ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടിയും ഇടപെടലുമാണ് ഇസ്രായേല്‍ വീണ്ടും സ്വീകരിക്കുന്നത്. പലസ്തീന്‍ ജനതയെ നിരന്തരം പീഡിപ്പിക്കുക മാത്രമല്ല ആരു സഹായിക്കാനും പാടില്ല. ഒരു സഹായവും ഇല്ലാതെ അവരവിടെ നരകിച്ചു മരിക്കട്ടെ. അതിന് ഞങ്ങള്‍ കാവല്‍ നില്‍ക്കും എന്ന ധാര്‍ഷ്ട്യം നിറഞ്ഞ സമീപനം ആര്‍ക്കും അംഗീകരിക്കുവാന്‍ കഴിയില്ല.
പലസ്തീനിലെ നിരാലംബരെ സഹായിക്കുന്നതിനു വേണ്ടിയാണ് ''ഫ്രീ ഗാസാ മൂവ്‌മെന്റ്''എന്ന പ്രസ്ഥാനം രൂപമെടുക്കുന്നത് ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഡസ്മണ്ട് ടുട്ടു, നോം ചോനസ്‌കി, മറ്റൊരു നോബല്‍ സമ്മാന ജേതാവ് മേരിഡ് കുറിഗണ്‍ മെഗക്കന്‍ തുടങ്ങിയവരുടെ മുന്‍കൈയോടെയും ആശിര്‍വാദത്തോടെയും രൂപംകൊള്ളുന്നത്.
''ഫ്രീ ഗാസാ മൂവ്‌മെന്റിനോട് തുര്‍ക്കിയിലെ ചില ചാരിറ്റി സംഘടനകളും കൂടി ചേര്‍ന്നപ്പോള്‍ 42 രാജ്യങ്ങളിലെ 700 സന്നദ്ധ പ്രവര്‍ത്തകരുമായി 1000 ടണ്‍ ദുരിതാശ്വാസ സാധനങ്ങളുമായി ആറ് കപ്പലുകളാണ് മെയ് അവസാനം ഗാസയിലേക്ക് പുറപ്പെട്ടത്. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിസ് വച്ച് കപ്പല്‍ കൊള്ളക്കാരെ പോലെ ഇസ്രയേല്‍ സൈന്യം കപ്പലുകളെ കടന്നാക്രമിക്കുകയായിരുന്നു. ഏകപക്ഷീയമായ കൂട്ടക്കൊലയില്‍ 9 തുര്‍ക്ക് പൗരന്മാര്‍ വധിക്കപ്പെട്ടു. മുപ്പതിലധികം വെടിയുണ്ടകള്‍ ഉപയോഗിച്ച് വളരെ അടുത്തുനിന്നും നിരായുധരായവരെ വെടിവെച്ചു തള്ളുകയായിരുന്നു ഇസ്രയേല്‍ ചെയ്തത്. ഏകപക്ഷീയമായ ഈ ആക്രമണത്തെ കയ്യില്‍ കിട്ടിയ തടിയും മറ്റുമായി സന്നദ്ധ പ്രവര്‍ത്തകര്‍ നേരിട്ടതിനെ അക്രമമായി ചിത്രീകരിക്കുകയും ആത്മരക്ഷാര്‍ത്ഥം ആക്രമിക്കുകയുമായിരുന്നു. എന്നായിരുന്നു ഈ തെമ്മാടി രാഷ്ട്രത്തിന്റെ ഭാഷ്യം. നിരായുധരായ സന്നദ്ധ സേവകരെ ഒരു അന്താരാഷ്ട്ര മര്യാദയുമില്ലാതെ വെടിവെച്ചു കൊന്നതിന് ഒരു ന്യായവും ഇല്ല. സന്നദ്ധ പ്രവര്‍ത്തകരില്‍ 61 കാരനായ ഇബ്രാഹിമിന്റെ ശരീരത്തുനിന്ന് 4 വെടിയുണ്ടകളാണ് കണ്ടെടുത്തത്. ഇതാണോ ആത്മരക്ഷാര്‍ത്ഥമുള്ള പെരുമാറ്റം.

ഇത് കരുതികൂട്ടിയുള്ള ഏകപക്ഷീയമായ ഒരാക്രമണമായിരുന്നു എന്നു വ്യക്തം.
ഇതിനെതിരെ കണ്ണടച്ച് ഇരുട്ടാക്കാനും നിസ്സംഗരായിരിക്കാനും മനസ്സ് മരവിച്ച സാമ്രാജ്യത്വ ദല്ലാളന്മാര്‍ക്കു മാത്രമേ കഴിയൂ. അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി ഈ കാടന്‍ ആക്രമണത്തെ അവലപിച്ചപ്പോള്‍ പരസ്യമായി ന്യായീകരിച്ചുകൊണ്ട് ഇസ്രയേലിനു പിന്തുണ പ്രഖ്യപിക്കുന്ന സമീപനത്തോടെ അമേരിക്ക വ്യത്യസ്തമായി. ഒപ്പം ഇന്ത്യയും. Change We Can എന്ന മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ഈജിപ്തിലെ കെയ്‌റോയില്‍ നടത്തിയ പ്രസംഗം എത്രമാത്രം പൊള്ളയും അര്‍ത്ഥശൂന്യവുമാണെന്ന് അമേരിക്കന്‍ നിലപാടുകള്‍ വ്യക്തമാക്കുന്നു.
എന്നും അന്താരാഷ്ട്ര വിഷയങ്ങളില്‍ മൂന്നാംലോക രാജ്യങ്ങള്‍ക്കും ദുര്‍ബ്ബല ജനവഭാഗങ്ങള്‍ക്കൊപ്പവും നിലകൊള്ളുകയും സാന്രാജ്യത്വവിരുദ്ധതയുടെ ചേരിചേരാ നയം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത ഇന്ത്യ,
ലോകം മുഴുവന്‍ അപലപിച്ച ഇസ്രയേല്‍ കാടത്തത്തെ പരസ്യമായി ന്യായീകരിക്കുന്ന അങ്ങേയറ്റം നാണംകെട്ട സമീപനമാണ് സ്വീകരിച്ചത്. ഇത് രാജ്യത്തെ മനുഷ്യ സ്‌നേഹികളെ വേദനിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമായ സമീപനമാണ്. അന്താരാഷ്ട്ര യുദ്ധ നിയമങ്ങള്‍ ഇസ്രയേല്‍ പാലിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുവാന്ഡ നിയുക്തനായ റിച്ചാര്‍ഡ് ഗോള്‍ഡണ്‍ സ്റ്റോണ്‍ റിപ്പോര്‍ട്ടിനെതിരെ ഐക്യരാഷ്ട്രസഭയിസ് അമേരിക്കയ്ക്ക് ഒപ്പം ചേര്‍ന്ന് നിലപാട് സ്വീകരിച്ച ഇന്ത്യ ഒരിക്കല്‍കൂടി തങ്ങളുടെ ഇസ്രയേല്‍ പക്ഷവാദിത്വം പ്രകടമാക്കുകയാണ്. ഇസ്രയേല്‍ രാഷ്ട്രീയ നേതൃത്വത്തിന് സമ്മാനകാഴ്ചകളുമായി പറക്കുന്ന ഇന്ത്യയിലെ പുതിയ കോണ്‍ഗ്രസ് നേതൃത്വം നാടിന്റെ സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യത്തിനു മുകളില്‍ കയറിനിന്ന് ഓരിയിടുകയാണ്.
നാടിന്റെയും നാട്ടാരുടെയും അഭിലാഷങ്ങളും അഭിപ്രായങ്ങളും ബലികൊടുത്ത് പുത്തന്‍ പ്രമാണി വര്‍ഗ്ഗത്തിന്റെ അമിതാധികാര ദുരയ്ക്കും ലാഭക്കൊതിക്കുമുന്നില്‍ മുട്ടുമടക്കുകയാണ് ഇന്ത്യയിന്ന്.
അമേരിക്ക-ഇന്ത്യ-ഇസ്രയേല്‍ അച്ചുതണ്ടെന്ന അങ്ങേയറ്റം ആശങ്കാജനകമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ത്തുകയാണ്. ഇത് പുതിയ ലോകക്രമത്തിനുള്ള കോപ്പുകൂട്ടലാണ്. ഒരു നൂറ്റാണ്ടു കാലത്തോളം ലോക സാമ്രാജ്യത്തിന്റെ നുകത്തിനുകീഴില്‍ സ്വാതന്ത്ര്യസമര പോരാട്ടം നടത്തിയ; ലോകത്ത് അവശത അനുഭവിക്കുന്നവന്റെയും, പീഡിതന്റെയും അഭിപ്രായങ്ങള്‍ക്ക് ചെവികൊടുത്തിരുന്ന ലോകമാന്യന്റെ സ്ഥാനം ഇന്ത്യയ്ക്ക് നഷ്ടമാവുകയാണ്. 315 കോടി ജനങ്ങളെന്ന ലോകത്തെ വലിയ ജനസഞ്ചയത്തിന്റെ അഭിപ്രായത്തെ സാങ്കേതി ഭൂരിപക്ഷത്തിനുമുകളില്‍ നിന്ന് മാറ്റിമറിക്കുകയും നാളെയുടെ നാശങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്യുകയാണ് ഇന്ത്യന്‍ ഭരണാധികാരികള്‍. ഇത് ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന്റെ കേസ് നടത്തിപ്പിന്റെ അകത്തളത്തില്‍ പ്രായോഗിക വിജയം നേടിയ ന്യായമാണ്. ഇതു തന്നെയാണ് ആണവ ബാധ്യത കരാറിന്റെ പിന്നിലും നടമാടന്‍ പോകുന്നത്. ഇത്തരം ഭരണകൂട ഗൂഢാലോചനകള്‍ക്ക് അന്താരാഷ്ട്ര സിയോണിസ്റ്റ് തെമ്മാടിത്തങ്ങള്‍ക്കുമെതിരെ ജനകീയ ചെറുത്തുനില്‍പ്പാണ് ആവശ്യം. ഇത്തരത്തില്‍ ലോകത്തും രാജ്യത്തും വളര്‍ന്നുവരുന്ന ജനകീയതേരിയുടെ പക്ഷത്തണിചേരാനും, സാമ്രാജ്യ വിരുദ്ധതയുടെ കൊടിയടയാളം ഉയര്‍ത്തിപ്പിടിക്കാനും നമുക്ക് കഴിയണം.
'മവി മര്‍മാര' എന്ന കപ്പലിനെ തടഞ്ഞപ്പോള്‍ മനസ് മടിക്കാതെ, സാമ്രാജ്യത്തിനെതിരെ മാ നിഷാദ! പറഞ്ഞ റേച്ചല്‍ കോറിയുടെ നാമധേയത്തിലുള്ള അടുത്ത കപ്പലുമായി ഗാസയിസലേക്ക് പോയ പോരാട്ട വീര്യമുണ്ടല്ലോ . ഇല്ല ഞങ്ങള്‍ മുട്ടുമടക്കില്ല! എന്ന ധീരത. ആ ധീരത ഉയര്‍ത്തിപ്പിടിക്കാനും അന്താരാഷ്ട്ര ധാരണകലുടെ ഗതിനിയന്ത്രിക്കാനും ജനശക്തിയാണിന്നാവശ്യം. അത് രാജ്യത്തും സംസ്ഥാനത്തും ഗ്രാമഗ്രാന്തരങ്ങളില്‍ പുറത്തുവരാന്‍ കാത്ത് പതുങ്ങി കിടപ്പാണ്. ആ ജനശക്തിയെ ആവാഹിച്ച് ജനപക്ഷ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടുന്നതിലൂടെ മാത്രമെ ഭരണാധികാരികളെ നിയന്ത്രിക്കുവാന്‍ കഴിയൂ...


ജാതീയതയും ജനാധിപത്യത്തിനുവേണ്ടി യോജിച്ച സമരം കെട്ടിപ്പടുക്കുന്ന പ്രശ്‌നവും

കോണ്‍ഗ്രസ് (ഇ) ക്കും ബി.ജെ.പിക്കുമെതിരായ സമരം - ഇടതുപക്ഷ - മതേതര - ജനാധിപത്യശക്തികള്‍ അതിലാണ് ഏര്‍പ്പെട്ടിട്ടുള്ളത് - രണ്ട് പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നു: ജാതീയതയും മതപരമായ വര്‍ഗീയതയും. രണ്ടും അന്യോന്യം വ്യതിരക്തങ്ങളാണെന്നതു പോലെതന്നെ പരസ്പര ബന്ധിതവുമാണ്; കാരണം അവ രണ്ടും ദേശീയതയുടെയും മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും നിഷേധമാണ്.
ഈ പ്രശ്‌നം ശരിയായി മനസ്സിലാക്കുന്നതിന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) ന്റെ 1964-ലെ പരിപാടി പരിശോധിക്കേണ്ടിയിരിക്കുന്നു. ജാതീയത, മതപരമായ വര്‍ഗീയത, ഗോത്രപരമായ വിഭജനവാദം, പ്രാദേശികവാദം, ഭാഷാവാദം തുടങ്ങിയ ഛിദ്രവിഭജനവാദശക്തികളെ കടപുഴക്കിയെറിയാതെയാണ് ഇന്ത്യയില്‍ മുതലാളിത്തം വികസിക്കുന്നത് എന്നതാണ് ഇന്ത്യന്‍ വിപ്ലവത്തെ സംബന്ധിച്ചിടത്തോളം മുഖ്യപ്രശ്‌നമെന്ന് അതില്‍ സുവ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
യൂറോപ്യന്‍ ബൂര്‍ഷ്വാവിപ്ലവങ്ങളെയും ഇന്ത്യന്‍ വിപ്ലവത്തെയും അതില്‍ താരതമ്യപ്പെടുത്തുന്നുണ്ട്. നാടുവാഴിത്ത സമൂഹത്തിലെ കാലഹരണപ്പെട്ടതും ജീര്‍ണിച്ചതുമായ എല്ലാറ്റിനുമെതിരെ നിരന്തരവും വിജയകരവുമായ സമരത്തിലൂടെയാണ് ധ്യത്തേതില്‍ ബൂര്‍ഷ്വാവര്‍ഗം ആവിര്‍ഭവിച്ചത്. 1879-ലെ ഫ്രഞ്ച് വിപ്ലവവും പിന്നീട് നടന്ന ഇതര യൂറോപ്യന്‍ വിപ്ലവങ്ങളും നാടുവാഴിത്ത അധീശവര്‍ഗങ്ങള്‍ക്ക് ഗ്രാമീണ സമൂഹത്തില്‍ ഉണ്ടായിരുന്ന സാമൂഹ്യവും സാംസ്‌കാരികവും സാമ്പത്തികവും രാഷ്ട്രീയവുമായ ആധിപത്യം പരിപൂര്‍ണമായി തകര്‍ത്തു.
നേരെമറിച്ച്, ഇന്ത്യയില്‍ പഴയതിനെ തകര്‍ക്കുക എന്ന ജോലി നിറവേറ്റപ്പെട്ടില്ല. ഒന്നര നൂറ്റാണ്ടുകാലം രാജ്യത്ത് ആധിപത്യം ചെലുത്തിയ ബ്രിട്ടീഷ് ഭരണാധികാരികളോ, അവരെ പിന്തുടര്‍ന്ന ഇന്ത്യന്‍ ബൂര്‍ഷ്വാസിയോ രാജ്യത്ത് നിലവിലുണ്ടായിരുന്ന സാമൂഹ്യ-സാംസ്‌കാരിക ഘടന തകര്‍ത്തില്ല; അങ്ങനെ ജാതീയത, വര്‍ഗീയത എന്നിവയുടെയും വിഭജനത്തിന്റെ ഇതരരൂപങ്ങളുടേതുമായ ശക്തികളുടെ ഒരു സമ്മിശ്രരൂപം ഉയര്‍ന്നുവരാന്‍ ഇടയാക്കി.
അതിനാല്‍, ഇന്ത്യന്‍ ജനസാമാന്യത്തിന്റെ ജീവിതത്തില്‍ നാടുവാഴി വര്‍ഗങ്ങള്‍ക്കുള്ള ആധിപത്യത്തിന് അറുതിവരുത്തുയും, നാടുവാഴിത്ത സമൂഹം പൂര്‍ണമായി വിപാടനം ചെയ്യപ്പെട്ടതിനുശേഷം, ഒരു സോഷ്യലിസ്റ്റ് സമൂഹത്തിലേക്ക് അനന്തര പരിവര്‍ത്തനത്തിനുള്ള അടിത്തറ വികസിപ്പിക്കുകയും ചെയ്യുന്ന ബൂര്‍ഷ്വാവിപ്ലവത്തിന്റെ കടമ പൂര്‍ത്തീകരിക്കുകയെന്നത് ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ജോലിയാണെന്ന് ഞങ്ങളുടെ പാര്‍ട്ടി സുവ്യക്തമാക്കി.
പാര്‍ടി പരിപാടിയിലെ അടിസ്ഥാനപരമായ ഈ കാഴ്ചപാട് മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍, ''എല്ലാ ലിഖിത ചരിത്രവും വര്‍ഗസമരത്തിന്റെ ചരിത്രമാണെ'' ന്ന മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും സിദ്ധാന്തം ഇന്ത്യയ്ക്കും ബാധകമാണോ എന്ന പ്രശ്‌നം നാം പരിശോധിക്കേണ്ടതുണ്ട്. മാര്‍ക്‌സിസ്റ്റുകാര്‍ എന്ന് സ്വയംവിശേഷിപ്പിക്കുന്ന ചിലര്‍, മാര്‍ക്‌സിസ്റ്റ് വര്‍ഗസമര സിദ്ധാന്തം ഇന്ത്യയിലെ ജാതിവ്യവസ്ഥയ്ക്കു ബാധകമല്ലെന്ന് വാദിക്കുന്നുണ്ട്. മാര്‍ക്‌സിസ്റ്റ് സിദ്ധാന്തം ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രയോഗിക്കുന്നതിന്റെ ശരിയായ രൂപമാണോ ഇത്?
വര്‍ഗങ്ങളുടെയും വര്‍സസമൂഹത്തിന്റെയും നിയതമാതൃകകളില്ല എന്നതാണ് മറുപടി. ഇന്ത്യയില്‍ ആവിര്‍ഭവിക്കുകയും വികസിക്കുകയും ചെയ്ത വര്‍ഗസമരത്തിന്റെ മൂര്‍ത്തരൂപമായിരുന്നു ജാതി വ്യവസഥയുടെ ആവിര്‍ഭാവവും തുടര്‍ന്നുള്ള പരിണാമവും. അതോടൊപ്പം മതപരമായ സാമുദായികതയുടെ പ്രത്യയശാസ്ത്രവും ആചാരങ്ങളും ഇന്ത്യയിലെ പ്രാചീന വര്‍ണവ്യവസ്ഥയും പിന്നീട് ജാതികളും ഉപജാതികളുമായി വ്യാപിപ്പിച്ചതും അതോടൊപ്പം സാമൂഹ്യ-സാമ്പത്തികഘടനയില്‍ ആധിപത്യം കയ്യടക്കിയ ജന്മിനാടുവാഴിത്തത്തിന്റെ ആവിര്‍ഭാവവും, വര്‍ഗങ്ങളും വര്‍ഗസമരവും വളര്‍ന്നുവന്നതിന്റെ ഇന്ത്യന്‍ രീതിയായിരുന്നു.
കേരളത്തിലെ ഫ്യൂഡല്‍ വര്‍ഗാധിപത്യത്തിന്റെ സ്വഭാവവിശേഷം, ''ബ്രാഹ്മണരുടെ നേതൃത്വത്തിലുള്ള മേല്‍ജാതിക്കാര്‍ എല്ലാ ജാതികളുടെയും മേല്‍ ആധിപത്യം സ്ഥാപിച്ചതും, ഗ്രാമീണ ജനസാമാന്യത്തിനുമേല്‍ ജന്മി-നാടുവാഴി ഭൂപ്രഭുക്കള്‍ ആധിപത്യം സ്ഥാപിച്ചതും, നാടുവാഴികളും രാജാക്കന്മാരും ഭരണകൂട-രാഷ്ട്രീയാധിപത്യം  സ്ഥാപിച്ചതുമാണെന്ന് 1947-ല്‍ ഞാനെഴുതിയ ഒരു ഗ്രന്ഥത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി. അതിനാല്‍ ജാതിപ്രതിഭാസത്തെ അവഗണിക്കുകയോ ഇതര സാമൂഹ്യശക്തികളുടെ പങ്ക് കുറച്ചുകാണുകയോ ചെയ്യുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതായിരിക്കില്ല. ഒരു വശത്ത് ദേശീയതയ്ക്കും, മറുവശത്ത് ജാതീയതയ്ക്കും വര്‍ഗീയതയ്ക്കും ജന്മമേകിയത് ഈ മറ്റു ശക്തികളാണ്.

ആധുനിക രാഷ്ട്രവും തൊഴിലാളിവര്‍ഗവുമെന്ന ആശയം നിഷേധിക്കുന്നതാണ് ജാതീയതയും മതപരമായ വര്‍ഗീയതയും. ഒരു രാഷ്ട്രീയശക്തിയായി സംഘടിപ്പിക്കപ്പെടുന്ന ജാതിയോ മസസമുദായമോ ആണ് അവരെ സംബന്ധിച്ചിടത്തോളം പ്രസക്തമാകുന്നത്. ആധുനിക ഇന്ത്യന്‍ ദേശീയതയ്ക്കും, എല്ലാ ജാതികളിലും സമുദായത്തിലുംപെട്ട അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ വര്‍ഗപരമായ ഐക്യദാര്‍ഢ്യത്തിനും വെല്ലുവിളി ഉയര്‍ത്തിയിരുന്നത്. (ഇപ്പോഴും അതുയര്‍ത്തുന്നു) ജാതിസംഘടനകളും ജാത്യാധിഷ്ഠിത രാഷ്ട്രീയകക്ഷികളും സംഘടനകളും മതസമുദായങ്ങളെ അടിസ്ഥാനപ്പെടുത്തിയ കക്ഷികളുമാണ്.
19-ാം നൂറ്റാണ്ടിന്റെ അവസാനദശകത്തില്‍ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം ആവിര്‍ഭവിച്ചപ്പോള്‍ തുടക്കത്തില്‍ അത് ഇന്ത്യന്‍ ജനതയുടെയാകെ - അവര്‍ ഏതു ജാതിയില്‍പ്പെട്ടവരെന്നോ വിശ്വസിക്കുന്ന മതസമുദായമേതെന്നോ ഉള്ള ഭേദമില്ലാതെ - പ്രസ്ഥാനമായിരുന്നു. എങ്കിലും പിന്നീട് പ്രസ്ഥാനം വികസിച്ചതോടെ, വിഭാഗീയ വാദപ്രസ്ഥാനങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങി - ആദ്യം മുസ്ലീങ്ങളുടേതും (ആള്‍ ഇന്ത്യാ മുസ്ലീംലീഗ്) പിന്നീട് ഇതര മതസമുദായങ്ങളുടെയും ജാതികളുടേതും.
തങ്ങള്‍ക്ക് വളരെയേറെ പ്രയോജനകരമായ ഒന്നായി ബ്രിട്ടീഷ് ഭരണാധികാരികള്‍ ഈ സംഭവവികാസത്തെ കണ്ടു. അതിനാല്‍ അവര്‍ ഈ ജാതി-സമുദായസംഘടനകളെ മതനിരപേക്ഷവും ജനാധിപത്യപരവുമായ സ്വാതന്ത്ര്യപ്രസ്ഥാനത്തിനെതിരെ തിരിച്ചുവിട്ടു. മുസ്ലീം ഭൂരിപക്ഷമുള്ള പാകിസ്താനും ഹിന്ദുഭൂരിപക്ഷമായ ഇന്ത്യന്‍ യൂണിയനുമായി ഇന്ത്യ ഒടുവില്‍ വിഭജിക്കപ്പെടുന്നതിലേക്കു നയിച്ചത് ഇതാണ്.
ഇതര സമുദായങ്ങളുടെ (പ്രത്യേകിച്ചും ക്രിസ്ത്യാനികള്‍, സിഖുകാര്‍) മാത്രമല്ല വിവിധ മേല്‍-കീഴ് ജാതി ഹിന്ദുക്കളുടെ സംഘടനകളും പാര്‍ട്ടികളും ഇതോടൊപ്പം രൂപംകൊണ്ടു. ഇങ്ങനെ ജാതി-സമുദായാടിസ്ഥാനത്തില്‍ ഇന്ത്യന്‍ ജനത ഭിന്നിച്ചത് പൂര്‍ണമായി മുതലെടുത്ത ബ്രിട്ടീഷ് ഭരണാധികള്‍ ഇന്ത്യ വിടണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെ, ബ്രിട്ടീഷ് ഭരണാധികാരികള്‍ 'ഇന്ത്യയെ വിഭജിച്ച് വിട്ടുപോകണ'മെന്ന ആവശ്യമുന്നയിച്ച് എതിര്‍ത്ത മുസ്ലീംലീഗിന് പ്രോത്സാഹനമേകി. മുസ്ലീം ജനസാമാന്യത്തിന്റെ വ്യാപകമായ പിന്തുണ അതിനുണ്ടായിരുന്നത്, ഇന്ത്യയുടെ ഭാഗമായിരുന്ന രണ്ട് രാജ്യങ്ങള്‍ സാമുദായികാടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് സഹായകമായി.
ഹിന്ദുസമുദായത്തിലെ കീഴ്ജാതിക്കാരും ഇതുപോലെ സംഘടിപ്പിക്കപ്പെട്ടിരുന്നു. പക്ഷെ രാജ്യത്തിലുടനീളമായി അവ ചിതറിക്കിടന്നിരുന്നതിനാല്‍ (പാകിസ്താന്റെ കാര്യത്തില്‍ മുസ്ലീങ്ങള്‍ക്ക് സാധിച്ചതുപോലെ) പ്രത്യേക ഭൂഭാഗമടങ്ങിയ ഏകരൂപമായ രാജ്യം ആവശ്യപ്പെടാന്‍ അവയ്‌ക്കൊന്നിനും സാധിച്ചില്ല.

സാമുദായികാടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കുന്നതിലേക്ക് നയിച്ച സംഭവവികാസങ്ങള്‍,  ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുശേഷം, ഒരു ആര്‍.എസ്.എസ് യുവാവിന് മഹാത്മാഗാന്ധിയെ കൊലചെയ്യാന്‍ കഴിയത്തക്കവിധത്തില്‍ ഹൈന്ദവ സങ്കുചിതത്വവാദികള്‍ക്കു കരുത്ത് ലഭിക്കുന്ന സാഹചര്യം സൃഷ്ടിച്ചു. അദ്ദേഹം (മഹാത്മാ) മുസ്ലീങ്ങളോട് പക്ഷപാതം കാണിച്ചുവെന്നും ഹിന്ദുക്കള്‍ക്ക് എതിരായിരുന്നുവെന്നും ആരോപിക്കപ്പെട്ടു.
വിജയകരമായ ആ പദ്ധതിയെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍, സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള വര്‍ഷങ്ങളില്‍ സാമുദായിക രാഷ്ട്രീയാടിസ്ഥാനത്തില്‍ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും സിഖുകാരുടെയും ക്രൈസ്തവരുടെയും സാമുദായിക ദൃഢീകരകരണത്തിലേക്ക് നയിച്ചു. വിഭാഗീയ സംഘടനകള്‍ ഉന്നയിച്ച വിഭാഗീയ ആവശ്യങ്ങളെ ഹിന്ദുസമൂഹത്തിലെ മേല്‍-കീഴ് ജാതികളിലും അതുപോലെ മുസ്ലീങ്ങള്‍, സിഖുകാര്‍, ക്രൈസ്തവര്‍ മുതലായ മതന്യൂനപക്ഷങ്ങളിലുംപെട്ട വിപുലമായ സാമാന്യജനങ്ങള്‍ പിന്താങ്ങുന്നുണ്ട്.
ജാതീയതയുടെയും മതവര്‍ഗീയതയുടെയും ശിഥിലീകരണം വിഭജനവാദ പ്രസ്ഥാനങ്ങളെ രാഷ്ട്രീയ പ്രക്ഷോഭത്തിലൂടെയും പ്രചാരണത്തിലൂടെയും നേരിടാന്‍ കഴിയുമെന്നാണ് ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ നേതാക്കള്‍ (അവരില്‍ ഏറ്റവും ഉന്നതനായ മഹാത്മാഗാന്ധി ഉള്‍പ്പെടെ) കരുതിയത്. അടിച്ചമര്‍ത്തപ്പെട്ട എല്ലാ ജനങ്ങള്‍ക്കിടയില്‍നിന്നും - പട്ടിക ജാതിക്കാര്‍, പട്ടികവര്‍ഗ്ഗങ്ങള്‍, ഹിന്ദു സമൂഹത്തിലെ മറ്റു പിന്നോക്ക ജാതിക്കാര്‍ എന്നിവരും മതന്യൂനപക്ഷങ്ങളും - വിശേഷിച്ച് മുസ്ലീം,സിഖ്, ക്രിസ്ത്യന്‍ - ജാതീയതയുടെയും വര്‍ഗീയതയുടെയും പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വേരുകള്‍ പിഴുതുമാറ്റാതെ രാഷ്ട്രീയപ്രക്ഷോഭവും പ്രചാരണവും കൊണ്ട് ഫലമില്ലെന്നാണ് മറുവശത്ത് മാര്‍ക്‌സിസ്റ്റുകാര്‍ വിശ്വസിച്ചത്. മര്‍ദിത സമുദായങ്ങള്‍ നേരിടുന്ന നിര്‍ണായക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും, അതോടൊപ്പം എല്ലാ ജാതികളിലും മതസമുദായങ്ങളിലുംപെട്ട അധ്വാനിക്കുന്ന ജനങ്ങളെ അണിനിരത്തിയുള്ള വര്‍ഗസമരം ചിട്ടയായി സംഘടിപ്പിക്കുകയും ചെയ്യുന്ന ഉദ്ഗ്രഥിത പരിപാടികൊണ്ടു മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ.



ജാതിയും സമുദായവും രാഷ്ട്രീയവും യുഗങ്ങളിലൂടെ

ഇന്ത്യയില്‍ ചരിത്രത്തിലുടനീളം ജാതിയും സമുദായവും രാഷ്ട്രീയവും നിലനിന്നിരുന്നുവെന്ന ധാരണ സൃഷ്ടിക്കാന്‍ ഈ പ്രബന്ധത്തിന്റെ തലക്കെട്ട് ഇടയാക്കിയേക്കും.
ചരിത്രപരമായി ഇത് വാസ്തവമല്ല. എന്തുകൊണ്ടെന്നാല്‍ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും പ്രാചീന കാലഘട്ടത്തില്‍ - സിന്ധു നദീതട സംസ്‌കാരത്തിന്റെ കാലഘട്ടത്തില്‍ - ജാതിയോ മത സമുദായമോ ഉണ്ടായിരുന്നില്ല.  പിന്നീടുള്ള കാലഘട്ടങ്ങളിലാണ് ഈ പ്രതിഭാസങ്ങളില്‍ ഓരോന്നും ഉടലെടുത്തും വികസിച്ചതും അവയുടെ ഉദ്ഭവവും വികാസവും ചരിത്രഗവേഷണത്തിന് വിഷയമാകേണ്ട കാര്യങ്ങളാണ്. ആ രംഗത്തേക്ക് കടക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
ഒരു ഘട്ടത്തില്‍ - ബ്രിട്ടീഷ് ആക്രമണത്തിന്റെ ഘട്ടത്തില്‍ മഹത്തായ ഈ രാജ്യത്തെ ഒരു ബ്രിട്ടീഷ് കോളനിയാക്കി മാറ്റുന്നതില്‍ ഈ പ്രതിഭാസങ്ങള്‍ എന്തു സംഭാവന നല്‍കി എന്ന് പരിശോധിക്കുന്നതാണ് കൂടുതല്‍ പ്രധാനം. ചരിത്രപരമായ ഭൗതികവാദത്തിന്റെ സ്ഥാപകനായ കാള്‍ മാര്‍ക്‌സ്, 1853 ല്‍ എഴുതിയ ഒരു പത്രലേഖനത്തില്‍ പ്രകടിപ്പിച്ച നിരീക്ഷണങ്ങള്‍ ഇവിടെ വളരെയേറെ മാര്‍ഗദര്‍ശകമാണ്.
പ്രവിശ്യകളിലെ മുഗള്‍ഭരണാധികാരികള്‍ മഹത്തായ (ബൃഹത്തായ) മുഗള്‍ സാമ്രാജ്യത്തെ തകര്‍ത്തു. മറാഠര്‍ ഈ പ്രവിശ്യാധികാരികളെ തകര്‍ത്തു. അഫ്ഗാനികള്‍ മറാഠരെ തകര്‍ത്തു. അങ്ങനെ എല്ലാവരും എല്ലാവര്‍ക്കുമെതിരായി മല്ലടിച്ചുകൊണ്ടിരുന്നപ്പോള്‍ കടന്നു വന്ന ബ്രിട്ടീഷുകാര്‍ അവരെയെല്ലാം തളര്‍ത്തി.
ഇതെന്തുകൊണ്ടു സംഭവിച്ചു? മാര്‍ക്‌സ് ഉത്തരം നല്‍കുന്നു.
ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലെന്നതിനു പുറമേ ഗോത്രങ്ങള്‍ തമ്മില്‍ തമ്മിലും വഴക്കിട്ടു നിന്ന ഒരു രാജ്യമാണ്ത്. പൊതുവിലുള്ള വെറുപ്പിന്റെയും അതില്‍പ്പെട്ടവരുടെയും സഹജമായ അകല്‍ച്ചയുടെയും ഫലമായുള്ള എന്തോ ഒരുതരം സന്തുലനത്തില്‍ അധിഷ്ഠിതമായിരുന്ന ഒരു സമൂഹമാണത്. അങ്ങനെയുള്ള ഒരു രാജ്യവും അങ്ങനെയുള്ള ഒരു സമൂഹവും ആരുടെയെങ്കിലും വെട്ടിപ്പിടുത്തത്തിന് ഇരയായില്ലെങ്കിലല്ലേ അത്ഭുതത്തിനവകാശമുള്ളൂ? ഇന്ത്യയുടെ പഴയ ചരിത്രത്തെപ്പറ്റി നമുക്ക് യാതൊന്നുമറിയില്ലെന്നു വച്ചാല്‍ തന്നെയും ഇന്ത്യയെ ഈ സന്ദര്‍ഭത്തിലും ഇംഗ്ലീഷ് അടിമത്തത്തില്‍ അടക്കിനിര്‍ത്തിയിരിക്കുന്നത് ഇന്ത്യ തന്നെ ചെലവിനു കൊടുക്കുന്ന ഒരു ഇന്ത്യന്‍ സൈന്യമാണെന്ന അനിഷേധ്യമായ വസ്തുത നമ്മുടെ മുമ്പിലില്ലേ?
അങ്ങനെ ''ഇന്ത്യയില്‍ ജാതിയുടെയും സമുദായത്തിന്റെ രാഷ്ട്രീയത്തിന്റെയും വികാസം'' രാഷ്ട്രീയത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിനും, രാജ്യത്തെ സാമൂഹ്യഘടന, സമ്പദ്ഘടന, രാഷ്ട്രീയം, സംസ്‌കാരം എന്നിവയ്ക്കുമേല്‍ വിദേശാധിപത്യം സ്ഥാപിതമാകുന്നതിനും ഇടയാക്കി. എന്നാല്‍ ഈ സ്വാതന്ത്ര്യം നഷ്ടമായത്, വിദേശാധിപതികള്‍ക്കെതിരെ ജനകീയഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനതയെ ബോധ്യപ്പെടുത്തി. പിറന്ന ജാതി, മതവിശ്വാസാനുഷ്ഠാനങ്ങള്‍ സംസാരഭാഷ - ഇതൊക്കെ എന്തുതന്നെയായാലും ഇന്ത്യാക്കാരെല്ലാം ഒന്നാണെന്ന ബോധം, പത്തൊമ്പതാം നൂറ്റാണ്ടില്‍ ആരംഭം കുറിച്ച് ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം ഉളവാക്കി.
ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ പരിപാടിയിലെ മുഖ്യ ഇനങ്ങള്‍ താഴെപ്പറയുന്നവയായിരുന്നുവെന്നത് അര്‍ഥവത്താണ്.
1. ഹിന്ദു മുസ്ലീം ഐക്യം
2. ഹിന്ദു സമുദായത്തിലെ അടിച്ചമര്‍ത്തപ്പെട്ടവരും പിന്നോക്കക്കാരുമായ ജാതികളുടെയും ഗോത്രങ്ങളുടെയും ഉദ്ധാരണം;
3. മാതൃഭാഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബോധന മാധ്യമവും ഭരണഭാഷയുമാക്കല്‍;
4. പ്രവിശ്യകളെയും സംസ്ഥാനങ്ങളെയും ഭാഷാടിസ്ഥാനത്തില്‍ പുന:സംഘടിപ്പിക്കല്‍ മുതലായവയാണത്.

സ്വാതന്ത്ര്യ പ്രസ്ഥാനം ഇങ്ങനെ ദേശീയ ഐക്യത്തിന്റേതായ ഒരു പരിപാടി ആവിഷ്‌ക്കരിച്ചുവെങ്കിലും രാഷ്ട്രീയ സംഘടനകളുടെയും പാര്‍ട്ടികളുടെയും നേതാക്കളോ അണികളോ ജാതി-മത മനോഭാവത്തില്‍ നിന്ന് വിമുക്തരായില്ല. ഹിന്ദു സമുദായത്തില്‍പ്പെട്ടവര്‍-സവര്‍ണ്ണ ഹിന്ദുക്കള്‍ വിശേഷിച്ചും - രാജ്യം സ്വാതന്ത്ര്യം നേടിയാല്‍ പുരാതന മൗര്യ-ഗുപ്ത സാമ്രാജ്യങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് സ്വപ്നം കണ്ടു. മുസ്ലീം സമുദായത്തില്‍ നിന്നുള്ള അവരുടെ അതേ തരക്കാര്‍ ഇതുപോലെ സ്വപ്നം കണ്ടത് ദല്‍ഹി സുല്‍ത്താന്‍ വാഴ്ചയും മുഗള്‍സാമ്രാജ്യവും പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു; അവരുടെ കണ്ണില്‍ അതായിരുന്നു യഥാര്‍ത്ഥ സ്വാതന്ത്ര്യം. ഹൈന്ദവ ജാതികളിലും ഗോത്രസമുദായങ്ങളിലുംപെട്ട സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ നേതാക്കള്‍ക്കും പങ്കാളികള്‍ക്കും സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഇന്ത്യയെക്കുറിച്ച് അവരവരുടേതായ കാഴ്ചപ്പാടുകളുണ്ടായിരുന്നു.
സ്വാതന്ത്ര്യപ്രസ്ഥാനത്തിന് എതിരായ തങ്ങളുടെ സമരത്തില്‍ പ്രയോഗിക്കാവുന്ന ശക്തമായ ഒരായുധം ജാതീയതിയിലും മറ്റും ഉണ്ടെന്ന് ബ്രിട്ടീഷ് ഭരണാധികാരികള്‍ കണ്ടത് ഈ പശ്ചാത്തലത്തിലാണ്. ഹൈന്ദവമായ ഇന്ത്യന്‍ യൂണിയനും മുസ്ലീങ്ങളുടേതായ പാകിസ്ഥാനുമായി ഇന്ത്യയെ ആത്യന്തികമായി വിഭജിക്കുന്നതില്‍ അവരുടെ അടവുകള്‍ ചെന്ന് കലാശിച്ചു. ജാതീയവും സാമുദായികവും മറ്റുമായ ഛിദ്രശക്തികളെ ഉപയോഗപ്പെടുത്തിയതിന് ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് കഴിവേകുന്ന ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയുടെ സ്വാഭാവവിശേഷം യുഗങ്ങളായി നിലനിന്നിരുന്നുവെന്ന് ഗൗരവബോധമുള്ള ദേശീയവാദികള്‍ അംഗീകരിക്കണം.
1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ചരിത്രപശ്ചാത്തലം ഇതായിരുന്നു. സാമുദായികാടിസ്ഥാനത്തില്‍ രാജ്യം രണ്ടായി വിഭജിക്കപ്പെടുക മാത്രമല്ല, സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള രാഷ്ട്രീയം ഹൈന്ദവ-മുസ്ലീം പുനരുത്ഥാനവാദം, ഹൈന്ദവ സമുദായത്തിലെ കീഴ്-മേല്‍ ജാതികളുടെ സങ്കുചിതത്വം വിഭാഗീയത എന്നിവയുടെയും മറ്റു പല ഛിദ്രശക്തികളുടെയും ചുറ്റുമായികറങ്ങുകയായിരുന്നു. അതിനാല്‍ മതേതര ജനാധിപത്യവാദികള്‍ രാഷ്ട്രത്തിന്റെ ഭാവിയെയും അതിന്റെ ഐക്യത്തെയും അഖണ്ഡതയെയും സംബന്ധിച്ച് ശരിയായും അസ്വാസ്ഥ്യം കൊള്ളുന്നു. അവരുടെ ആശങ്കകളിലും അസ്വാസ്ഥ്യങ്ങളിലും പങ്കുചേരുമ്പോള്‍ തന്നെ ഈ ദു:സ്ഥിതിക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന തികഞ്ഞ പ്രത്യാശ എനിക്കുണ്ട്. എന്തുകൊണ്ടെന്നാല്‍, ജാതീയതയുടെയും വര്‍ഗീയതയുടെയും ഇതരവിഭാഗീയ ശക്തികളുടെയും മുന്നറ്റം തടയാന്‍ സഹായകമായ രണ്ട് ശക്തികളുണ്ട്.
ഒന്നാമതായി ദേശീയൈക്യത്തിനും കെട്ടുറപ്പിനും വേണ്ടി നിലകൊണ്ട സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ പൈതൃകം. ജാതീയതക്കും വര്‍ഗീയതക്കും ഇതര വിഭാഗീയ-ശിഥിലീകരണശക്തികള്‍ക്കും എതിരെ നിലകൊള്ളാന്‍ സന്നദ്ധരായ, പതിനായിരക്കണക്കില്‍ വരുന്ന സാധാരണ കോണ്‍ഗ്രസുകാരും ഇതര രാഷ്ട്രീയ കക്ഷികളിലെ അംഗങ്ങളും ഒരു കക്ഷിയും പെടാത്തവരായ ജനാധിപത്യവാദികളും.
രണ്ടാമതായി, വ്യാവസായിക-കാര്‍ഷിക തൊഴിലാളികള്‍ അധ്വാനിക്കുന്ന കര്‍ഷകരും ഇടത്തരക്കാരും, ബുദ്ധിജീവികള്‍, ഉപരിവര്‍ഗങ്ങളിലെ തന്നെ പുരോഗമനവിഭാഗങ്ങള്‍ തുടങ്ങി അധ്വാനിക്കുന്ന ജനങ്ങളുടെ സംഘടിത വര്‍ഗപ്രസ്ഥാനങ്ങള്‍. ജാതി-സമുദായ-ഗോത്ര-ഭാഷാഭേദങ്ങള്‍ക്കതീതമായി സാമാന്യജനതയുടേതായ ഒറ്റക്കൊടിക്കീഴില്‍ അവരുടെ സംഘടനകളെയും സമരങ്ങളെയും ഒന്നിപ്പിക്കുന്നു. ദേശീയൈക്യത്തിനെയും ഉദ്ഗ്രഥനത്തിനും കരുത്തേകുന്ന വേദി ഇതാണ്.
''ഇന്ത്യയില്‍ ജാതിയും സമുദായവും രാഷ്ട്രീയവും യുഗങ്ങളിലൂടെ'' ഉദ്ഭവിക്കുകയും വികസിക്കുകയും ചെയ്തതിനെക്കുറിച്ച് ഗവേഷണം നടത്തുകയല്ല, മറിച്ച് ജാതീയവും സാമുദായികവും മറ്റുമായ വിഭാഗീയശക്തികളുടെ രാഷ്ട്രീയത്തിനെതിരെ കര്‍മരംഗത്തിറങ്ങുകയാണ് പ്രധാനമെന്ന് ഉപസംഹാരമായി ഞാന്‍ പ്രസ്താവിക്കട്ടെ. കേരളത്തെ സംബന്ധിച്ച് ഇതാണ് വാസ്തവം.


ടാലന്റ് സെര്‍ച്ചും റോഡ്‌ഷോയും പിന്നെ രാഹുല്‍ഗാന്ധിയും

ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീകമായി മാധ്യമങ്ങള്‍ വാഴ്ത്തിയ  'റോഡ്‌ഷോ', തട്ടുകടയിലെ ഭക്ഷണവും വ്യോമസേനാ വിമാനത്തിലെത്തിയ സഫാരികാറും ഒക്കെയായി അല്പനേരം ആരവം സൃഷ്ടിച്ച സോപ്പുകുമിളപോലെ പൊട്ടിത്തകര്‍ന്നു. ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയകുടുംബത്തിലെ ക്രോണിക് ബാച്ചിലറായ ഈ ഇളമുറത്തമ്പുരാന്‍ 'സെല്‍ഫ് മാര്‍ക്കറ്റിംഗില്‍' ആചാര്യ പദവി നേടിക്കഴിഞ്ഞു.  ഫൈവ് സ്റ്റാര്‍ ജീവിതവും തറനിരപ്പിലുള്ള  ചിന്തയും കേരളീയയുവത്വവുമായി പങ്കുവെച്ചശേഷമാണ് രാഹുല്‍ മടങ്ങിയത്. അദ്ദേഹത്തിന്റെ ചിന്താശകലങ്ങള്‍ ഭാവികേരളത്തിന്റെ അടിത്തറയാകുമെന്ന് ഒരുപത്രമുത്തശ്ശി പുലമ്പുകയുണ്ടായി. അദ്ദേഹം ഇന്ത്യയെ രണ്ടായി വിഭജിച്ചു. ഒന്ന്-സാധാരണക്കാരന്റെ ഇന്ത്യ, രണ്ട് പ്രൊഫഷണലുകളുടെ ഇന്ത്യ. കൈയ്യടിക്കുവേണ്ടിയാണെങ്കിലും ചിലയാഥാര്‍ത്ഥ്യങ്ങള്‍ അദ്ദേഹം തുറന്നുപറയാന്‍ തയ്യാറായി. ഈ വിഭജനം ഒരു ഗവേഷണപ്രബദ്ധത്തിന് വക നല്കുന്നുണ്ട്. അന്തംവിട്ട ആഗോളവത്ക്കരണം അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ട ശതകോടി ഇന്ത്യന്‍ യുവജനങ്ങള്‍ക്ക് എന്തുപ്രതീക്ഷയാണ് രാഹുല്‍ നല്‍കുന്നത്? 35 കോടിയോളം ചെറുപ്പക്കാര്‍ മാസം 500 രൂപയില്‍ താഴെ മാത്രം വരുമാനമുള്ളവരാണ്.  7 കോടി കുട്ടികള്‍  സ്‌കൂളിന്റെ തിരുമുറ്റം കാണുന്നില്ല. ജനസംഖ്യയുടെ പകുതിയിലേറെയും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്.
ഐക്യരാഷ്ട്രസഭയുടെ വികസനസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പടിപടിയായി പിന്നോട്ടെക്കുപോയി ഇപ്പോള്‍ 131-ാം സ്ഥാനത്താണ്. ലോകത്ത് ഏറ്റവുമധികം വിശപ്പ് അനുഭവിക്കുന്നവര്‍ അധിവസിക്കുന്നത് ഇന്ത്യയിലാണ്. ആഗോളവിശപ്പ് സൂചികയില്‍ (world Hunger Index)  എത്യോപിയ്ക്കും പിന്നിലാണ് ഇന്ത്യ. ഇന്ത്യയിലെ ഗ്രാമീണ ദാരിദ്ര്യം ഇപ്പോഴും തീരാശാപമായി തുടരുന്നു.
 വിദര്‍ഭയില്‍ കര്‍ഷക ആത്മഹത്യയ്ക്ക് പരിഹാരമില്ല. 1/2 മണിക്കൂറില്‍ ഒരാള്‍വീതം ആത്മഹത്യ ചെയ്യുന്നു. ഉത്തരേന്ത്യയില്‍ കര്‍ഷകര്‍ ഭാര്യമാരെ വിറ്റ് അഷ്ടിക്കുവകതേടുന്നതായുള്ള വാര്‍ത്ത സൃഷ്ടിച്ച ഞെട്ടലില്‍ നിന്നും ഇന്നും രാജ്യം മുക്തരായിട്ടില്ല. ആം ആത്മിഎന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയിലെ മുഖവായ കത്തിന് എന്തു സംഭവിച്ചു എന്ന്     രാഹുല്‍ ചിന്തിക്കണം.
ആകാശസഞ്ചാരവും റോഡ്‌ഷോയുമായി ഊരുചുറ്റുമ്പോള്‍ ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതിസദ്ധികള്‍ മനസിലാക്കാനും അത് പരിഹരിക്കാനുമുള്ള പദ്ധതികള്‍ നിര്‍ദ്ദേശിക്കാനെങ്കിലും രാഹുലിന് കഴിയണമായിരുന്നു. അഭ്യസ്തവിദ്യരായ തൊഴിലില്ലാപ്പട ഏറ്റവുമധികം ഉള്ള രാജ്യമാണ് നമ്മുടേത്. ആഗോളവത്ക്കരണവും സ്വാതന്ത്രവ്യാപാരകരാറുകളുമെല്ലാം തകര്‍ന്നെരിഞ്ഞ കാര്‍ഷികമേഖലയ്ക്ക് തൊഴില്‍ പ്രധാനം ചെയ്യാനാകുന്നതല്ല. ഗ്രാമീണ ദാരിദ്ര്യം യുവാക്കളെ നഗരത്തിന്റെ പ്രാന്തങ്ങളിലേക്കും സംഘടിത കുറ്റകൃത്യങ്ങളിലേക്കും നയിക്കുകയാണ്. കൊടിയചൂഷണവും ഇച്ഛാഭംഗവും കടുത്ത അസംതൃപ്തിയും യുവമനസ്സുകളെ വേട്ടയാടുകയാണ്. ഇവരുടെ ജീവിതത്തെ സമുദ്ധരിക്കാന്‍ എന്തുപദ്ധതിയാണ് കോണ്‍ഗ്രസ് ഗവണ്‍മെന്റിനോട് രാഹുല്‍ഗാന്ധി നിര്‍ദ്ദേശിക്കുന്നതെന്നറിയാന്‍ താല്പര്യമുണ്ട്.
സാമ്രാജ്യത്വ മുതലാളിത്ത വികസനം സൃഷ്ടിച്ച അരക്ഷിതാവസ്ഥ നഗരപ്രദേശങ്ങളില്‍ വന്‍ സാമൂഹ്യദുരന്തമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സകുടുംബ ആത്മഹത്യകള്‍ പെരുകുന്നു. ഉയരുന്ന ആത്മഹത്യാനിരക്ക് അമ്പരപ്പുളവാക്കുന്നു. ആത്മഹത്യകളില്‍ നല്ലൊരു ശതമാനത്തിലധികം 17-35 നും ഇടയില്‍ പ്രായമുള്ളവരാണ്. യുവജനങ്ങളുടെ അരക്ഷിതാവസ്ഥ ഇത് വെളിവാക്കുന്നു. സാമൂഹ്യസുരക്ഷിതത്വ സംവിധാനത്തില്‍ നിന്നും പിന്‍വാങ്ങിയും, തൊഴിലില്ലാവികസനം (Jobless growth  ) സൃഷ്ടിച്ചും മുന്നേറുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയങ്ങളാണ് ഇത്തരം സമൂഹ്യദുരന്തങ്ങള്‍ തുടര്‍ക്കഥയാക്കുന്നത്.
രാഹുലിന്റെ സന്ദര്‍ശനം ടാലന്റ് സെര്‍ച്ചിന്റെ ഭാഗമാണ്. ജനകീയ നേതൃത്വം സ്വഭാവികമായും ജനങ്ങളില്‍ നിന്ന് ഉയര്‍ന്നുവരേണ്ടതാണ്. സാമൂഹ്യ-രാഷ്ട്രീയ പ്രശ്‌നത്തില്‍ ക്രിയാത്മകമായി ഇടപെടുന്ന രാഷ്ട്രീയ പര്‍ട്ടികള്‍ക്ക് നേതാക്കളുടെ ക്ഷാമമുണ്ടാകില്ല. ജനങ്ങളില്‍നിന്നും അന്യവല്ക്കരിക്കപ്പെട്ട ഒരു പാര്‍ട്ടിക്ക പ്രൊഫഷണല്‍  നേതൃത്വം  ആവശ്യമാണ്.  ഇന്ത്യയിലെ 2%ത്തിനുതാഴെ വരുന്ന  പ്രൊഫഷണല്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു പാര്‍ട്ടിക്ക്  കോര്‍പ്പറേറ്റ് മാനേജര്‍മാരേപോലുള്ള മാറുവരുന്ന നേതാക്കളെയാണ് വേണ്ടത്.

അലിവില്ലാത്ത ഹൃദയമുള്ള പ്രൊഫഷണലുകളെ റിക്രൂട്ടുചെയ്യാന്‍ നടത്തുന്ന ടാലന്റ് സെര്‍ച്ച് ജനവിരുദ്ധവും ജനാധിപത്യത്തോടുള്ള അവഹേളനവുമാണ്. ഇന്ത്യന്‍ നാഷണല്‍ കോര്‍പ്പറേഷന്റെ സി ഇ ഒ തസ്തികയിലിരുന്ന് 'Dirty Salary' വാങ്ങി സേവനമനുഷ്ഠിക്കുന്ന രാഹുലിന്റെ സേവനം ഇന്ത്യന്‍ യുവജനങ്ങള്‍ക്ക് തിരിച്ചറിയാനാകും.  കോളേജുകളിലെ സന്ദര്‍ശനം തട്ടുകടയിലെ ചായകുടി, ദളിത് വീടുകളിലെ സന്ദര്‍ശനം എന്നിവ വിലകുറഞ്ഞ സെല്‍ഫ് മാര്‍ക്കറ്റിംഗ്  തന്ത്രം മാത്രമാണ്. മണിക്കൂറില്‍ 4 ലക്ഷം രൂപ ചെലവുവരുന്ന ചാര്‍ട്ടഡ് ഫൈ്‌ളറ്റില്‍ കറങ്ങിനടക്കുന്നയാള്‍ക്ക് ഒരു ദിവസത്തെ ദളിത്ഗൃഹശയനം വെറുമൊരു ഗിമ്മിക്കാണെന്ന് മനസ്സിലാക്കുവാന്‍ സ്വബോധമുള്ളവര്‍ക്ക് ബാധിക്കും.
ഭാവിപ്രധാനമന്ത്രിയാകാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയക്കനുസരിച്ചുള്ള ഡ്രസ്സ് റിഹേഴ്‌സലാണ് ഇതെല്ലാമെന്ന് ഏത് രാഷ്ട്രീയ നിരീക്ഷകനും ബോധ്യമാകും. ഭാരതത്തിലെ ജനങ്ങള്‍ അര്‍ദ്ധപട്ടിണിക്കാരും അല്പവസ്ത്രധാരികളുമാണെന്ന് ബോധ്യപ്പെട്ട മഹാത്മാഗാന്ധി   കോട്ടും സൂട്ടും ഊരിയെറിഞ്ഞ്  അവരിലൊരാളായിമാറി ഹൃദയത്തില്‍ നിറഞ്ഞുകവിഞ്ഞ ഈ ജനസ്‌നേഹമാണ് ഗാന്ധിജിയെ മഹാത്മാവാക്കിയത്. റോഡ് ഷോയ്ക്ക് ഇറങ്ങുംമുമ്പ് രാഹുല്‍ എന്റെ സത്യന്വേഷണ പരീക്ഷകളുടെ ആമുഖമെങ്കിലും വായിക്കണമായിരുന്നു.
കില്ലര്‍ ജീന്‍സും ആക്ഷന്‍ ഷൂസും ചുണ്ടില്‍ നാടന്‍ പാട്ടുമായി നാടുതെണ്ടുന്ന ചില പോസ്റ്റ്‌മോഡേണ്‍ നാടന്‍പാട്ട് കലാകാരനെയാണ് 'രാഹുല്‍ചിത്രം' ഓര്‍മ്മപ്പെടുത്തുന്നത്. യുവജനങ്ങളുടെ ഇന്ത്യനേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ക്രിയാത്മകമായ പദ്ധതികളോ പരിപാടികളോ മുന്നോട്ടുവയ്ക്കാന്‍ അദ്ദേഹത്തിനായില്ല. അതുകൊണ്ട് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥവുമില്ല. അവസരനിഷേധത്തെക്കുറിച്ച്  തുറന്നടിച്ച രാഹൂല്‍ തന്റെ പാര്‍ട്ടിയുടെ നയങ്ങളാണ് ഇതിനിടയാക്കിയതെന്ന കാര്യം കൗശലപൂര്‍വ്വം വിസ്മരിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയിലെ സാധാരണക്കാരനുവേണ്ടി എന്റെ ഹൃദയം തുടിക്കുന്നു എന്നു തെളിയിക്കാന്‍ അഴകിയ രാവണനുശേഷം കെട്ടി ഞാനൊരു വേദനിക്കുന്ന രാഷ്ട്രീയക്കാരനാണെന്നു രാഹൂല്‍ വിലപിക്കുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച് സംഘടിപ്പിക്കുന്ന സന്ദര്‍ശനങ്ങളും തട്ടുകടയിലെ ചായകുടിയും കുടിലിലെ താമസവുമൊക്കെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. കുടുംബാധിപത്യം നിലനിര്‍ത്താന്‍ മാധ്യമ അകമ്പടിയോടെ രാഹുല്‍കാട്ടുന്ന ഈ രാഷ്ട്രീയ ഗിച്ചിക്കുകള്‍ സത്യമായഭാഷയില്‍ പറഞ്ഞാല്‍ ശുദ്ധ അശ്‌ളീലമാണ്.

വിലക്കയറ്റം: യു ഡി എഫ് വാദവും വസ്തുതയും

രാജ്യത്ത് വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഉണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. യു ഡി എഫ് നേതാക്കള്‍ കേരളത്തില്‍മാത്രമാണ് വിലക്കയറ്റമെന്ന് പ്രചരിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമം തുടരുമ്പോഴും, രാജ്യത്താകെ വിലക്കയറ്റമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവുകൂടിയായ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്താണ് വിലക്കയറ്റത്തിനുകാരണം?. എല്ലാ മേഖലകളും കുത്തകകള്‍ക്ക് തീറെഴുതുന്ന നവലിബറല്‍നയം തന്നെയാണ് ഈ ദുരിതം രാജ്യത്ത് വിതച്ചത് ഈ ഘട്ടത്തില്‍പോലും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരനുവേണ്ടി നിലപാട് സ്വീകരിക്കാനല്ല കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തങ്ങള്‍ പിന്തുടരുന്ന തെറ്റായ നയങ്ങളുടെ ഭാഗമായി രാജ്യത്താകെ വിലക്കയറ്റം രൂക്ഷമാണെന്ന് ജനങ്ങള്‍ തിരിച്ചറിയുമ്പോള്‍ അവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ചില മാധ്യമങ്ങളെ കൂട്ടുചേര്‍ത്ത് യു ഡി എഫ് നടത്തുകയാണ്.


'ആം ആദ്മികേലിയേ'- (സാധാരണക്കാരനുവേണ്ടി) എന്ന ഈ മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലേറിയ കോണ്‍ഗ്രസ് കടുത്ത ജനദ്രോഹനടപടികളാണ് തുടരുന്നത്. എണ്ണയുടെ വില യുക്തിസഹമായ രീതിയില്‍ പുന: ക്രമീകരിച്ചും, അവധിവ്യാപാരം നിരോധിച്ചും, പൊതുവിതരണശൃംഖല ശക്തിപ്പെടുത്തിയും വിലക്കയറ്റത്തിന് ശമനമുണ്ടാക്കാന്‍ കഴിയുമെന്നിരിക്കെ അത്തരം നടപടികള്‍ സ്വീകരിക്കാന്‍ വിസമതിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വിലക്കയറ്റം സാര്‍വ്വദേശീയ പ്രതിഭാസമാണെന്നും അതുപരിഹരിക്കാന്‍ തങ്ങളുടെ കൈയ്യില്‍ മാന്ത്രികവടിയില്ലെന്നുമാണ് വിശദീകരിക്കുന്നത്. ആഗോളീകരണ നയങ്ങള്‍ വാരിപ്പുണര്‍ന്ന രീതി തിരുത്തുന്നതിലൂടെതന്നെ വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ സാധിക്കും. എന്നാല്‍ അതിനുപകരം സമസ്തമേഖലകളില്‍നിന്നും സര്‍ക്കാര്‍ പിന്മാറുകയെന്ന ആഗോളീകരണത്തിന്റെ അന്ത:സത്ത കടുത്തരീതിയില്‍ നടപ്പാക്കുകയാണ് ചെയ്യുന്നത്. കാര്‍ഷികപ്രധാനമായ നമ്മുടെ രാജ്യത്ത് ഭക്ഷ്യസാധനങ്ങള്‍ ഉല്പാദിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അനുയോജ്യമായ നിലപാടാണ് സ്വാതന്ത്ര്യാനന്തര ഘട്ടത്തില്‍ സ്വീകരിച്ചത്. രാജ്യത്തിന്റെ  പ്രാഥമിക മേഖലയെന്ന നിലയില്‍ കാര്‍ഷികമേഖലയ്ക്ക് അര്‍ഹമായ പ്രധാന്യവും ഊന്നലും നല്കുന്നവിധത്തില്‍ പഞ്ചവത്സരപദ്ധതികളും രൂപപ്പെടുത്തി. കര്‍ഷകര്‍ക്ക് വിത്തിനും വളത്തിനും സബ്‌സിഡി നല്കുന്ന സമീപനങ്ങള്‍ സ്വീകരിച്ചു. അതോടൊപ്പം ഉല്പാദിപ്പിക്കുന്ന സാധനങ്ങള്‍ക്ക് ന്യായമായ വിലനല്കി സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിന് പൊതുവിതരണസമ്പ്രദായം കെട്ടിപടുത്തു. എന്നാല്‍ ഇന്ന് സ്ഥിതി മാറിക്കഴിഞ്ഞു. സബ്‌സിഡികള്‍ ഇല്ലാതാക്കുകയും എഫ് സി ഐ യെ ദുര്‍ബ്ബലമാക്കുകയും ചെയ്യുന്ന നടപടികളിലൂടെ കാര്‍ഷികമേഖലയ്ക്ക് ചരമക്കുറിപ്പെഴുതുന്ന തീരുമാനങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഹരിതവിപ്ലവത്തിലൂടെ ഭക്ഷ്യസ്വയംപര്യാപ്തതകൈവരിച്ച രാജ്യത്താണ് ഭക്ഷ്യക്ഷാമത്തിന്റെ പുതിയ അവസ്ഥാവിശേഷം കൂടി ഉയര്‍ന്നുവന്നിരിക്കുന്നത്.  ഈ തലതിരിഞ്ഞ നയങ്ങള്‍ രാജ്യത്തെ എക്കാലത്തേയും സുപ്രധാനനേട്ടമായ ഭക്ഷ്യസ്വയം പര്യാപ്തതയുള്‍പ്പെടെ തകിടം മറിച്ചു. അവധിവ്യാപാരവും ഊഹക്കച്ചവടവും പകരം പ്രോത്സാഹിപ്പിച്ച് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് കാര്‍ഷികമേഖലയില്‍ അധീശത്വം സ്ഥാപിക്കാന്‍ വഴിയൊരുക്കുകയും ചെയ്തു. വിത്തിറക്കുന്നതിനുമുമ്പുതന്നെ വിലപറഞ്ഞ് ഭക്ഷ്യസാധനങ്ങള്‍ തുച്ഛമായ വിലയ്ക്ക് കൈയ്യടക്കാന്‍ ഇതുവഴി കുത്തകകള്‍ക്ക് സാധിച്ചു.  പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും വ്യാപകമായതോടെ ക്രമാതീതമായ വിലക്കയറ്റവും തുടര്‍ച്ചയായി. കര്‍ഷകനുലഭിക്കുന്ന വിലയെക്കാള്‍ ഇരട്ടിയിലേറെവിലയ്ക്കാണ് ഈ സാധനങ്ങള്‍ കമ്പോളത്തിലെത്തുന്നത്.




രാജ്യത്ത് വിലക്കയറ്റം നിയന്ത്രിച്ച് ഭക്ഷ്യസാധനങ്ങള്‍ ന്യായവിലയ്ക്ക് ജനങ്ങളിലെത്തിയ്ക്കുന്നതിനുള്ള പ്രധാനപോംവഴി പൊതുവിതരണസംവിധാനം ശക്തിപ്പെടുത്തുകയാണ്. കേരളത്തിലുള്‍പ്പെടെ ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രതിസന്ധിഘട്ടത്തിലും അത്രകണ്ട് വിലക്കയറ്റം അനുഭവപ്പെടാത്തത് ശക്തമായ പൊതുവിതരണശൃംഖലയുള്ളതുകൊണ്ടാണെന്ന് കേന്ദ്രമന്ത്രിതന്നെയും സമ്മതിച്ചതുമാണ്. ലോക്‌സഭയില്‍ ഇക്കാര്യം പ്രസ്താവിക്കുന്ന ഘട്ടത്തില്‍ പക്ഷെ കേരളത്തിലെ യു ഡി എഫ് നേതാക്കളും ചില മാധ്യമങ്ങളും എന്തുകൊണ്ടോ ബധിരരായിപ്പോയി. ഉദാരവത്ക്കരണ നയങ്ങളെ അത്രകണ്ട് ആശ്ലേഷണം ചെയ്ത് പൊതുവിതരണസമ്പ്രദായം തകര്‍ക്കുന്ന സമീപനമാണ് അപ്പോഴും കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത്. ആവശ്യമായ ഭക്ഷ്യധാന്യങ്ങളെത്തിക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തുകയും റേഷന്‍കടകളില്‍നിന്ന് അതുവഴി ജനങ്ങളെ അകറ്റുകയും ചെയ്യുന്ന സമീപനമാണ് ഇപ്പോഴുതുടരുന്നത്. എ പി എല്‍, ബി പി എല്‍ വിഭജനമുണ്ടാക്കി സ്റ്റാട്ട്യൂട്ടറി റേഷന്‍സമ്പ്രദായങ്ങളിലൂടെ എല്ലാവര്‍ക്കും ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ ബി പി എല്‍ ലിസ്റ്റിലുള്ളവര്‍ക്കുമാത്രമായി പരിമിതപ്പെടുത്തുകയും ബി പി എല്‍ ലിസ്റ്റുതന്നെ വെട്ടിച്ചുരുക്കുകയും ചെയ്തു.  ദാരിദ്ര്യരേഖ സംബന്ധിച്ച് തികച്ചും അനുചിതമായ മാനദണ്ഡമുണ്ടാക്കി മഹാഭൂരിപക്ഷത്തെ ഈ ആനുകൂല്യ പരിധിയില്‍നിന്നും പുറംതള്ളുക എന്ന ഹിഡന്‍ അജണ്ടതന്നെയാണ് ഇതിനു പിന്നില്‍.  (ദേശീയ ശരാശരികണക്ക് : പട്ടിക വയ്ക്കണം)
വിലക്കയറ്റം തടയാന്‍ പരിമിതികള്‍ക്കുള്ളില്‍നിന്നും ആശ്വാസകരമായ ഓട്ടേറെ നടപടികള്‍ സ്വീകരിക്കാന്‍ കേരളസര്‍ക്കാര്‍ തയ്യാറായി. അരിക്കട തുടങ്ങിയതും പുഴുക്കലരി 14 രൂപയ്ക്കും പച്ചരി 13.50 രൂപയ്ക്കും വിപണിയില്‍ ലഭ്യമാക്കിയതും 2 രൂപയ്ക്ക് അരിയും ഗോതമ്പും വിതരണം ചെയ്തതും ഇതില്‍  പ്രധാനമാണ്. 26 ലക്ഷം ജനങ്ങള്‍ക്ക് ഒരേ സമയം ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുകയുണ്ടായി. ചില്ലവ്യാപാരരംഗത്തെ കുത്തകകളെ നേരിടാന്‍ വിപുലമായ പദ്ധതികള്‍ക്കും സംസ്ഥാനസര്‍ക്കാര്‍ തുടക്കം കുറിയ്ക്കുകയുണ്ടായി.  മാവേലിസ്റ്റോര്‍, ലാഭംമാര്‍ക്കറ്റ്, പീപ്പിള്‍സ്ബസാര്‍, അപ്നാബസാര്‍ തുടങ്ങിയവയിലൂടെ 40% വരെ വിലകുറച്ചാണ് നിത്യോപയോഗസാധനങ്ങള്‍ വിതരണംചെയ്തുവരുന്നത്. ഈ ഇനത്തില്‍ ജനങ്ങള്‍ക്കാശ്വാസം നല്കി കമ്പോളത്തില്‍ ഇടപെടല്‍ നടത്താനായി 105 കോടിരൂപയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെലവിടുന്നത്. വിലക്കയറ്റം തടയാന്‍ എ ആര്‍ ഡി യുടെ ശബരിസ്റ്റോറുകളുള്‍പ്പെടെ മൂന്നുകൊല്ലത്തിനിടയില്‍ 605 സ്ഥാപനങ്ങള്‍ സപ്ലൈകോ മുഖാന്തരം പ്രവര്‍ത്തിക്കുന്നു. 40 മുതല്‍ 70 ശതമാനംവരെ വിലക്കുറവ് പൊതുവിപണി അപേക്ഷിച്ച് ഇവിടെ ലഭിക്കുന്നു. കണ്‍സ്യൂമര്‍ ഫെഡും ഹോര്‍ട്ടികോര്‍പ്പും ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുന്നു. സഹകരണമേഖലയിലെ ഇടപെടലുകളും ജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്കിവരുന്നു. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉല്പാദനസംസ്ഥാനത്തേക്കാള്‍ വിലക്കുറവ് ഉപഭോഗസംസ്ഥാനമായ കേരളത്തിലാണെന്ന് കാണാന്‍ സാധിക്കും. 2009 മെയ് മാസത്തില്‍ പുറത്തുവന്ന ലേബര്‍ ബ്യൂറോ ഓഫ് ഇന്ത്യയുടെ സ്റ്റേറ്റ്‌മെന്റില്‍ ഇരുപതുസംസ്ഥാനങ്ങളിലെ വിലനിലവാരസര്‍വ്വേയില്‍ കേരളം പതിനാറാം സ്ഥാനത്താണ്. അതായത് വിലക്കുറവ് അനുഭവപ്പെടുന്ന ആദ്യനാല് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണെന്ന് ചുരുക്കം.
വിലക്കയറ്റം തടഞ്ഞുനിര്‍ത്താനാകാതെ പലസംസ്ഥാനങ്ങളും നിസഹായാവസ്ഥ പ്രകടിപ്പിക്കുമ്പോള്‍ കേരളം സ്വീകരിക്കുന്ന ശക്തവും തീക്ഷ്ണവുമായ നടപടികള്‍ വിലക്കയറ്റം നിയന്ത്രണവിധേയമാക്കുന്നു. സംസ്ഥാനസര്‍ക്കാരിന്റെ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തിട്ടും വിലക്കയറ്റത്തിന്റെ പേരില്‍ സംസ്ഥാനസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള പ്രതിപക്ഷത്തിന്റെയും ഒരു വിഭാഗം മാധ്യമങ്ങളുടേയും ശ്രമം യഥാര്‍ത്ഥ കാരണക്കാരെ വെള്ളപൂശുന്നതിനുവേണ്ടിയിട്ടാണ്. ഇപ്പോള്‍ കൊട്ടിഘോഷിച്ചുകൊണ്ട് അവതരിക്കപ്പെട്ട ഫുഡ് സെക്യൂരി ആക്ടും സംസ്ഥാനത്തെ പൊതുവിതരണത്തെ അപകടപ്പെടുത്തുന്നതാണെന്ന് തിരിച്ചറിയണം. നിര്‍ദ്ദിഷ്ടനിയമത്തിലെ വ്യവസ്ഥകള്‍ സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കും. ബി പി എല്‍ കാര്‍ക്ക് ഇപ്പോള്‍ അനുവദിച്ചിട്ടുള്ള 35 കിലോഗ്രാം, 25 കിലോഗ്രാമായി ചുരുങ്ങും. മാത്രമല്ല ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാനസര്‍ക്കാര്‍ നിര്‍വ്വഹിക്കണമെന്ന വ്യവസ്ഥയുമുണ്ട്. ബി പി എല്‍ അംഗസംഖ്യ തിട്ടപ്പെടുത്താനുള്ള അവകാശം അപ്പോഴും കേന്ദ്രത്തിനായിരിക്കുമെന്നതും കൂടെ പ്രത്യേകം കാണണം. എ പി എല്‍ വിഭാഗത്തിന് സബ്‌സിഡിനിരക്കില്‍ ഭക്ഷ്യധാന്യവിതരണം ഉണ്ടാകില്ല. ഇത് നടപ്പിലാക്കിയാല്‍ കേരളത്തിലെ 50 ലക്ഷം എ പി എല്‍ കുടുംബാംഗങ്ങള്‍ പൊതുവിതരണപരിധിയില്‍നിന്നും പുറത്താകും. ഈ വിഷയം ചര്‍ച്ചചെയ്യണമെന്ന കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിക്കാതെ മുന്നോട്ടുപോകാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭക്ഷ്യസബ്‌സിഡിയ്ക്കായി നീക്കിവെയ്ക്കാന്‍ കൈയില്‍ പണമില്ലെന്നാണ് ഇതിന് കേന്ദ്രസര്‍ക്കാരിന്റെ മറുപടി. എന്നാല്‍ 2009-10 ലെ ബഡ്ജറ്റില്‍ കോര്‍പ്പറേറ്റ് മേഖലയ്ക്ക് നാലുലക്ഷം കോടിരൂപയാണ് നികുതിയിളവായി കേന്ദ്രസര്‍ക്കാര്‍ നല്കിയത്. നികുതിയിളവും മറ്റുമായി ജി ഡി പി യുടെ 8% ഇളവുനല്കുമ്പോള്‍ ഭക്ഷ്യസബ്‌സിഡിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നത് ജി ഡി പിയുടെ വെറും 1.8 ശതമാനം മാത്രമാണ്.
വിലക്കയറ്റം തടഞ്ഞുനിര്‍ത്താനാകാതെ പലസംസ്ഥാനങ്ങളും നിസഹായാവസ്ഥ പ്രകടിപ്പിക്കുമ്പോള്‍ കേരളം സ്വീകരിക്കുന്ന ശക്തവും തീക്ഷ്ണവുമായ നടപടികള്‍ വിലക്കയറ്റം നിയന്ത്രണവിധേയമാക്കുന്നു. സംസ്ഥാനസര്‍ക്കാരിന്റെ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തിട്ടും വിലക്കയറ്റത്തിന്റെ പേരില്‍ സംസ്ഥാനസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള പ്രതിപക്ഷത്തിന്റെയും ഒരു വിഭാഗം മാധ്യമങ്ങളുടേയും ശ്രമം യഥാര്‍ത്ഥ കാരണക്കാരെ വെള്ളപൂശുന്നതിനുവേണ്ടിയിട്ടാണ്. പട്ടിണിയും ഭക്ഷ്യകലാപത്തിന്റെ സാദ്ധ്യതകള്‍പോലും തള്ളിക്കളയാനാവില്ലെന്ന് സാമ്പത്തികവിദഗ്ധര്‍ മുന്നറിയിപ്പുനല്കുമ്പോഴും കോര്‍പ്പറേറ്റ് സേവയില്‍ സര്‍വ്വകാലറെക്കാര്‍ഡിടുകയാണ് കോണ്‍ഗ്രസിന്റെ നയപൈകൃതങ്ങളെ മാധ്യമങ്ങള്‍ കാണുന്നില്ല.  കേന്ദ്രസര്‍ക്കാരും. വിലക്കയറ്റം കേന്ദ്രഗവണ്‍മെന്റിന്റെ സാമ്പത്തിക-രാഷ്ട്രീയ നയങ്ങളുടെ സൃഷ്ടിയാണെന്ന വസ്തുത തിരിച്ചറിയാതെ വിലക്കയറ്റം തടയാനുള്ള പ്രക്ഷോഭത്തെ ശരിയായ ദിശയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല. ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യോജിച്ചപ്രക്ഷോഭമാണ് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നത്.

പ്രചരണങ്ങള്‍ക്കു പിന്നിലെ വര്‍ഗ്ഗീയ അജണ്ട

ആഗോളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മതതീവ്രവാദ-ഭീകരവാദ സംഘങ്ങള്‍ക്ക്  മതദര്‍ശനങ്ങളുമായോ സംഘടിതമത നേതൃത്വവുമായോ നേരിട്ടുബന്ധമില്ലെന്ന യാഥാര്‍ത്ഥ്യം ഏവര്‍ക്കും അറിയുന്നതാണ്. മതദര്‍ശനങ്ങളുടെ തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് അടിപ്പെട്ട മതഭ്രാന്തന്‍മാരായി മാറിയവരുടെ ചെറു സംഘങ്ങളാണ് മതഭീകരത സൃഷ്ടിക്കുന്നത്. സംഘടിത കുറ്റകൃത്യങ്ങളുടെ ഭാഗമായി മതഭീകരസംഘങ്ങളെ കാണുന്നതാണ് കൂടുതല്‍ യുക്തിസഹം. മാഫിയാസംഘങ്ങള്‍, മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങള്‍, ആയുധകടത്തുകാര്‍, വംശീയവാദികള്‍, രാഷ്ട്രീയ ക്രിമിനല്‍ സംഘങ്ങള്‍, മതഭീകരസംഘങ്ങള്‍ ഇവയെല്ലാം ചേര്‍ന്ന 'സംഘടിത കുറ്റകൃത്യങ്ങളുടെ ലോകം' ആഗോളാടിസ്ഥാനത്തില്‍ അതിശക്തമായ ഒരു ഒരു സമാന്തര ലോകം സൃഷ്ടിച്ചിരിക്കുന്നു. എല്‍ ടി ടി ഇ, മാവോയിസ്റ്റ് തീവ്രവാദികള്‍ കാശ്മീരിലെ ജീഹാദി ഭീകരന്മാര്‍, താലിബാന്‍ എന്നിവയ്‌ക്കെല്ലാം ആയുധങ്ങള്‍ ലഭിക്കുന്നത് ഒരേ സ്രോതസ്സില്‍ നിന്നാണ്. ഇവര്‍ ഉപയോഗിക്കുന്ന ആയുധങ്ങളില്‍ 80% ല്‍ലധികം അമേരിക്കയില്‍ നിര്‍മ്മിച്ചവയാണ്. ഈ ആയുധങ്ങള്‍ ആഗോളാടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്ന ശൃംഖലയുടെ നിയന്ത്രണം ഇസ്രായേലി ചാരസംഘടനയായ 'മൊസദി' നാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം അമേരിക്കന്‍ ആയുധങ്ങള്‍ ലഭിയ്ക്കാന്‍ 'മൊസദി'ന്റെ സേവനം ഇന്ത്യ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന വസ്തുത പ്രത്യേകം ഓര്‍ക്കേണ്ടതാണ്. ചുരുക്കത്തില്‍ പരസ്പരം കൊമ്പുകോര്‍ത്തുനില്‍ക്കുന്ന സയണിസ്റ്റുകള്‍ക്കും താലിബാനികള്‍ക്കും ഒരേ സ്രോതസ്സില്‍ നിന്ന് ആയുധങ്ങളും പരിശീലനവും ലഭിക്കുന്നുവെന്നത് അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ലോകത്തില്‍ ഏറ്റവുമധികം കറുപ്പ് ഉത്പാദിപ്പിച്ചിരുന്ന രാഷ്ട്രം താലിബാന്‍ -അഫ്ഗാനിസ്ഥാന്‍ ആയിരുന്നു. 1999 ലെ യു എന്‍ ഡ്രഗ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ കണക്കുപ്രകാരം 46000 മെട്രിക്ക് ടണ്‍ കറുപ്പാണ് അംഗ്ഫാനിസ്ഥാനില്‍ ഒരു വര്‍ഷം ഉത്പ്പാദിപ്പിക്കുന്നത്. ലോകത്തിന്റെ മറ്റെല്ലാപ്രദേശങ്ങളിലും ഉണ്ടാക്കുന്നതിന്റെ മൂന്നിരട്ടി വരുമിത്. താലിബാനികള്‍ ഉണ്ടാക്കുന്ന കറുപ്പും കഞ്ചാവും വാങ്ങി യൂറോപ്പിലും അമേരിക്കയയിലും വിതരണം ചെയ്യുന്നത് റഷ്യന്‍-ഇറ്റാലിയന്‍ മാഫിയകളാണ്. ഇവരാണ് താലിബാനികള്‍ക്ക് ആയുധങ്ങള്‍ എത്തിക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് കുറ്റകൃത്യങ്ങളുടെ ലോകം തികച്ചും മതേതരമാണെന്നാണ്. സാമ്രാജ്യത്വം കമ്യൂണിസ്റ്റ് പാര്‍ട്ടികളേയും പുരോഗമന ജനാധിപത്യപ്രസ്ഥാനങ്ങളേയും തകര്‍ക്കാന്‍ പരിശീലനവും ആയുധവും നല്‍കി വളര്‍ത്തിയെടുത്തവരാണ് താലിബാന്‍ അടക്കമുള്ള മതഭീകരസംഘങ്ങള്‍. ഇറ്റാലിയന്‍ മാഫിയയുടെ ഉത്ഭവംതന്നെ കമ്യൂണിസ്റ്റുകാരെ നശിപ്പിക്കാനായിരുന്നു.
സമീപകാലത്ത് കള്ളനോട്ട്-കുഴല്‍പ്പണമാഫിയയും മതതീവ്രവാദസംഘങ്ങളും ചേര്‍ന്ന് കോടിക്കണക്കിന് കള്ളപ്പണം ഇന്ത്യയിലേക്ക് ഒഴുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. സാമ്പത്തിക പരിഷ്‌കാരത്തിന്റെ ഭാഗമായി വിദേശനാണയവിനിമയ ചട്ടത്തില്‍ വരുത്തിയ മാറ്റം ഇത്തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് മറയായിത്തീരുന്നു എന്നത് തര്‍ക്കമറ്റ വസ്തുതയാണ്്.  അനധികൃതമായി പ്രവഹിക്കുന്ന 'കള്ളപ്പണം' സംഘടിക കുറ്റകൃത്യങ്ങളുടെ മേഖലയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ വിനിയോഗിക്കുന്നുണ്ട്. യുവത്വത്തിന്റെ ചിഹ്നവും ആവേശവുമായ ഹൈപവര്‍ ബൈക്കുകളും മള്‍ട്ടിപര്‍പസ് മൊബൈല്‍ ഫോണുകളും നല്‍കി ചെറുപ്പക്കാരെ തീവ്രവാദത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നു. കായികപരിശീലനം നല്‍കി യുവാക്കളെ എന്തും ചെയ്യാന്‍ മടിയില്ലാത്തവരായി മാറ്റുന്നു. ഈ സാഹചര്യത്തില്‍ വേണം 'ലവ് ജിഹാദ്' സംബന്ധിച്ച വിവാദങ്ങളെ നോക്കിക്കാണാന്‍. 'ക്ലിനിക്കല്‍ ജിഹാദ്', ടെക്‌നോ-ജിഹാദ്, സൈബര്‍ ജിഹാദ് തുടങ്ങിയ പദങ്ങളും ലവ് ജിഹാദിനോടൊപ്പം ഇപ്പോള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. തെറ്റിദ്ധാരണ പരത്തുന്നതും മുസ്ലീം സമുദായത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതുമായ ഇത്തരം പദപ്രയോഗങ്ങളും വിവാദങ്ങളും മതനിരപേക്ഷ സംസ്‌കാരത്തിന് കടുത്ത ഭീഷണിയാണ്.
മുസ്ലിം സമുദായത്തിലെ ഒരു അതിസൂക്ഷ്മന്യൂനപക്ഷം മതതീവ്രവാദത്തിലേയ്ക്കും ഭീകരവാദത്തിലേക്കും നീങ്ങിക്കഴിഞ്ഞു എന്നത് ഒരു യഥാര്‍ത്ഥ്യമാണ്. ഫാസിസ്റ്റ് സ്വഭാവം കൈവരിച്ച ഹിന്ദുത്വ പരിവാരസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധുത നല്‍കാന്‍ എന്‍ ഡി എഫ് അടക്കമുള്ള സംഘടനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാരണമാകുന്നു. പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നതാണ് 'ലവ്ജിഹാദി'കളുടെ പ്രവര്‍ത്തനരീതിയെന്ന് മാധ്യമങ്ങള്‍ പറയുന്നു.

യുവാക്കളെ തീവ്രവാദത്തിലേക്കും അതുവഴി സംഘടിതകുറ്റകൃത്യങ്ങളുടെ ലോകത്തേയും നയിക്കാന്‍ മതവിശ്വാസം,  പണം തുടങ്ങി സാധ്യമായ സകലതിനേയും ഭീകരവാദികള്‍ ഉപയോഗിക്കുന്നുണ്ട്.  'ലവ് ജിഹാദ്' എന്ന പ്രചരണം നിഷ്‌കളങ്കരായ  ഒരു വിഭാഗത്തിന്റെയെങ്കിലും ഇടയില്‍ സജീവചര്‍ച്ചയാക്കി മാറ്റുന്നതില്‍  ചിലര്‍ വിജയിക്കുന്നതിന്റെ പശ്ചാത്തലമിതാണ്.  പ്രണയത്തെ മതപരിവര്‍ത്തനത്തിനും തീവ്രവാദത്തിനും ഉള്ള ഉപാധിയാക്കി  ഉപയോഗിക്കുന്നുവെന്ന് സംഘപരിവാറും മുസ്ലീം തീവ്രവാദികളും പരസ്പരം ആരോപിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍  മുസ്ലീം വിദ്യാര്‍ത്ഥിനി കള്‍ക്കുമാത്രം രഹസ്യമായി വിതരണം ചെയ്ത നോട്ടീസില്‍ ഇപ്രകാരം പറയുന്നു ''ആര്‍ എസ് എസ് നേതൃത്വത്തിലുള്ള ഹിന്ദുഫാസിസ്റ്റുകള്‍ സാധ്യമായത്ര മുസ്ലീം പെണ്‍കുട്ടികളെ നശിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നു. മുസ്ലീം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഹിന്ദുയുവാക്കള്‍ക്ക് ആര്‍ എസ് എസ്സുകാര്‍ സഹായം നല്‍കുന്നു''. മുസ്ലീം യുവതികളുടെ ഗര്‍ഭപാത്രത്തില്‍ ഹിന്ദുബീജം നിക്ഷേപിക്കണമെന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് തൊഗാഡിയമാര്‍ ഇറക്കിയ തിട്ടൂരവും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.  മുസ്ലീം പെണ്‍കുട്ടിയെ പ്രണയിച്ചുവിവാഹം കഴിച്ചുവെന്നാരോപിച്ച് കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് നേതാവായ ബാലകൃഷ്ണനെ വെട്ടിക്കൊന്നതും ഇതരമതസ്ഥര്‍ക്കൊപ്പം യാത്രചെയ്യുന്നത് ഇസ്ലാമികവിരുദ്ധമാണെന്ന് ആക്രോശിച്ച്  കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ സ്‌കൂളിലെ പഠനയാത്ര മുടക്കിയതും ഉള്‍പ്പെടെ കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ വിഷലിപ്തമാക്കാന്‍ എന്‍ ഡി എഫ് നടത്തുന്ന ശ്രമങ്ങള്‍ക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. ഇരുപക്ഷവും പെണ്‍കുട്ടികളേയും പ്രണയത്തേയും മുന്‍നിര്‍ത്തി അതിനീചമായ ഒരു പ്രചരണ യുദ്ധമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വ്യത്യസ്തമതങ്ങളില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് പരസ്പരം സംസാരിക്കാന്‍ പോലും കഴിയാത്ത ഒരു സാഹചര്യത്തിലേക്ക് കേരളത്തെ കൊണ്ടുപോകാനുള്ള നിന്ദ്യമായ നീക്കം അത്യന്തം അപകടകരമാണ്.

ഈ സാഹചര്യത്തില്‍ കേരളത്തിലെ കലാലയങ്ങളിലേക്ക് കയറിക്കൂടാന്‍ ശ്രമിക്കുന്ന മതതീവ്രവാദസംഘങ്ങളെക്കുറിച്ചും അവരുടെ ഉദ്ദേശ്യ-ലക്ഷ്യങ്ങളെക്കുറിച്ചും കൃത്യമായ അന്വേഷണം നടത്തണം. മതനിരപേക്ഷതയേയും രാഷ്ട്രത്തിന്റെ ഐക്യത്തേയും അപകടപ്പെടുത്തുന്ന സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍  ഒരു കാരണവശാലം  അനുവദിക്കരുത്. സാമ്രാജ്യത്വശക്തികളും  വലതുപക്ഷമാധ്യമങ്ങളും ചേര്‍ന്ന് കാമ്പസുകളില്‍ സൃഷ്ടിച്ച അരാഷ്ട്രീയവാദത്തിന്റെ  നിഴലിലാണ് ഇത്തരം  മതതീവ്രവാദസംഘടനങ്ങള്‍ പൊട്ടിമുളച്ചത്. കാമ്പസുകളില്‍  വര്‍ഗ്ഗീയസംഘങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് ഉയര്‍ന്ന ബൗദ്ധീകശേഷിയും ചലനാത്മകവും കൈമുതലായ വിദ്യാര്‍ത്ഥികളെയാണ്. പുരോഗമന-മതേതര രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാര്‍ത്ഥി-യുവജനസംഘടനകള്‍ക്കുമാത്രമേ ഇത്തരം വര്‍ഗ്ഗീയ വൈറസുകളെ ചെറുത്തുതോല്‍പ്പിക്കാന്‍ സാധിക്കൂ എന്ന വസ്തുത ഈ വൈകിയ വേളയിലെങ്കിലും തിരിച്ചറിയണം.

Thursday, January 6, 2011

മതതീവ്രവാദത്തിനെതിരെ ജാഗ്രത്താവുക

കേരളത്തിന്റെ സമൂഹമന:സാക്ഷിയെ ഏറ്റവും നടുക്കിയ കിരാതമായ നടപടിയാണ് അദ്ധ്യാപകന്റെ കൈവെട്ടിയ സംഭവം. അദ്ധ്യാപകന്‍ ചെയ്ത തെറ്റിന്റെ പ്രതികാരം മാത്രമായി അതിനെ ചുരുക്കിക്കാണിക്കാനാണ് ചിലര്‍ തയ്യാറാകുന്നത്. എന്നാല്‍ കേരളത്തില്‍ മതതീവ്രവാദശക്തികള്‍ തങ്ങളുടെ നിഗൂഢലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി എന്തുംചെയ്യാന്‍ മടിയ്ക്കില്ലെന്ന അപകടംകൂടിയാണ്  അതുയര്‍ത്തുന്നത്.  കേരളീയ സമൂഹത്തില്‍ നിലനില്ക്കുന്ന മതസൗഹാര്‍ദ്ദത്തിനും സാഹോദര്യത്തിനും ഉലച്ചില്‍ സൃഷ്ടിക്കാന്‍ അടുത്തകാലത്തായി വലിയനീക്കങ്ങളാണ് വര്‍ഗ്ഗീയ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എന്‍ ഡി എഫ് എന്ന സംഘടന കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ സമൂഹത്തില്‍ മതപരമായ ചേരിതിരിവുണ്ടാക്കാനും വിവിധ മതങ്ങള്‍തമ്മിലുള്ള പാരസ്പര്യവും സഹവര്‍ത്തിത്വവും തകര്‍ക്കാനും അങ്ങേയറ്റം ഹീനവും നിന്ദ്യവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കുന്നു.  ഏതുസമയവും  പ്രകോപനം സൃഷ്ടിയ്ക്കാനും മിന്നലാക്രമണം നടത്താനും ഒരുമടിയുമില്ലാത്തവരായി ഇക്കൂട്ടര്‍ മാറിക്കഴിഞ്ഞിരിക്കുന്നു. എന്‍ ഡി എഫ് കേരളത്തില്‍ നടത്തിയ 19 കൊലപാതകങ്ങളും ഇത്തരത്തിലായിരുന്നുവെന്നത് തെളിയിക്കപ്പെട്ടതുമാണ്. 

നാദാപുരത്തെ ബിനുവിനെ ഇല്ലാത്ത ബലാത്സംഗകഥയുടെ കിംവദന്തിപരത്തി വെട്ടിക്കൊന്നതും പുനലൂരിലെ അഷറഫിനെ ബാപ്പയുടേയും ഉപ്പയുടേയും ഭാര്യയുടേയും പിഞ്ചുകുഞ്ഞിന്റേയും കണ്‍മുന്നിലിട്ട് വെട്ടിനുറുക്കിയ സംഭവവും, മഡിവൈഎഫ്‌ഐ പ്രവര്‍ത്തകനരായ കണ്ണൂര്‍ ജില്ലയിലെ  മട്ടന്നൂര്‍ ഉരുവചാലില്‍   കെ പി സജീവന്‍, ന്യൂമാഹിയിലെ യു കെ സലീം കക്കയങ്ങാട് ചാക്കാട്ടെ ദിലീപന്‍, ചിറക്കലിലെ ഒ ടി വിനീഷ്, തൃശ്ശൂര്‍ജില്ലയിലെ എ ബി ബിജേഷ് എന്നിവരെ കൊലപ്പെടുത്തിയതും തുടങ്ങി എല്ലാ കൊലപാതകങ്ങളും തീവ്രവാദമോഡല്‍ പൊടുന്നനെ നടത്തിയെ ആക്രമണമായിരുന്നു. ലോഡ്‌ഷെഡ്ഡിംഗ് സമയത്ത് തീവ്രവാദ ആക്രമണം ഓര്‍മ്മിപ്പിയ്ക്കുന്ന കൂട്ടക്കൊലപാതകമായിരുന്നു ഉരുവച്ചാലില്‍ എന്‍ ഡി എഫ് ലക്ഷ്യമിട്ടതെന്നത് വ്യക്തമായതാണ്. പെണ്‍കുട്ടികളെ ശല്യംചെയ്യാനുള്ള ഇവരുടെ ശ്രമം  തടഞ്ഞതിനായിരുന്നു ഇരുട്ടിനെ മറയാക്കിയുള്ള ഈ കൂട്ടക്കൊലപാതകശ്രമം. സജീവന്റെ ജീവന്‍കവര്‍ന്ന ഈ തീവ്രവാദസംഘത്തിന്റെ ആക്രമണത്തില്‍ അന്ന്  ഗുരുതരമായ പരിക്കേറ്റത് 11 പേര്‍ക്കായിരുന്നു. തിരുവനന്തപുരത്ത് പാങ്ങോട് മന്നാനിയാകോളേജിലും പുറത്തുമായി വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കുനേരേയും എന്‍ ഡി എഫ് പ്രകോപനമില്ലാതെ പൊടുന്നനെ ആക്രമണം നടത്തിയ സംഭവവും ഈ ക്രിമിനല്‍ സംഘത്തിന്റെ പ്രവര്‍ത്തനം മറനീക്കിപുറത്തുകൊണ്ടുവന്നതാണ്. പാങ്ങില്‍ ഐ ടി സിയില്‍ റംസാന്‍ വ്രതാനുഷ്ഠാനകാലത്ത് ഭക്ഷണം കഴിച്ച ഉദരരോഗിയായ ഷംസുദ്ദീനിനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചതും, മുസ്ലീം പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് കാസര്‍ഗോട്ടെ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണനെ ക്രൂരമായി കൊലപ്പെടുത്തിയതും, തിരുവില്ലാമലയില്‍ സക്കീര്‍ ഉപ്പാപ്പയെ ചികിത്സുടെ ഭാഗമായി അനിസ്ലാമിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നുവെന്നാരോപിച്ച് വെട്ടിക്കൊലപ്പെടുത്തിയതും എന്‍ ഡി എഫ് ക്രിമിനലിസത്തിന്റെ മറ്റുചില ഏടുകള്‍കൂടിയാണ്. മുസ്ലീംബഹുജനങ്ങള്‍ ഇതരമതസ്ഥരുമായി ഇടപെടാതിരിക്കണമെന്ന ഫത്‌വ ഈ തീവ്രവാദസംഘത്തിന്റെ നേതൃത്വത്തില്‍ അടിച്ചേല്പിക്കാനും ശ്രമിക്കുന്നു.   മാട്ടൂര്‍ ഗവ. ഹൈസ്‌കൂള്‍വിദ്യാര്‍ത്ഥികളുടെ പഠനയാത്രയും, തലശ്ശേരി മുബാറക് സ്‌കൂളിലെ പഠനയാത്രയും അന്യസമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളോടൊപ്പം മുസ്ലീംകുട്ടികള്‍ യാത്രചെയ്യാന്‍ പാടില്ലെന്ന താലിബാന്‍  നിബന്ധനവെച്ച് തടസ്സപ്പെടുത്തിയയും നാടിനെ അപകടപ്പെടുത്തുന്ന ഇവരുടെ പ്രവര്‍ത്തനരീതി പുറത്തുകൊണ്ടുവന്നതാണ്.

യുവാക്കളെ മതവിശ്വാസത്തിന്റെ പേരുപറഞ്ഞ് സ്വാധീനിക്കുകയും, വഴിതെറ്റിച്ച് തീവ്രവാദസംഘത്തിലെത്തിയ്ക്കുകയും ചെയ്യുന്ന റിക്രൂട്ടിംഗ് ഏജന്‍സിയായി എന്‍ ഡി എഫ് പ്രവര്‍ത്തിയ്ക്കുന്നത് നേരത്തെതന്നെ പുറത്തുവന്ന വസ്തുതയാണ്.  മാതാപിതാക്കള്‍ക്കുപോലും സ്വന്തംമക്കളെ തള്ളിപ്പറയേണ്ടിവരുന്ന സ്ഥിതിയിലേക്ക് നാടിനും വീടിനും കൊള്ളാത്തവരാക്കി അവരെ മാറ്റിയ എന്‍ ഡി എഫിന്റെ രാജ്യജദ്രോഹപ്രവര്‍ത്തനം തെളിവുസഹിതം കണ്ടെത്തിയതുമാണ്. രാജ്യാന്തരഭീകരസംഘടനകളുമായി സൗഹൃദം സ്ഥാപിച്ച്  അവര്‍ക്ക്  യുവാക്കളെ എത്തിച്ചുകൊടുക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സിയായി മാറിയതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു കുപ്‌വാരാ സംഭവം. രാഷ്ട്രവിരുദ്ധശക്തികളുടെ കൈകളിലേക്ക്  യുവാക്കളെ എത്തിച്ചുകൊടുത്തുനടത്തിയ കടുത്ത രാജ്യദ്രോഹപ്രവര്‍ത്തനം, ഇന്ത്യന്‍ സൈനികരുമായി ഏറ്റുമുട്ടിയ കുപ്‌വാര സംഭവം തെളിയിച്ചതാണ്. തടിയന്റെവിട നസീറും ഫയാസുമുള്‍പ്പെടെയുള്ളവര്‍ എന്‍ ഡി എഫിന്റെ  അനുസരണയുള്ള പ്രവര്‍ത്തകരായിരുന്നുവെന്നത് സമൂഹത്തില്‍ സംശയലേശ്യമേന്യേ വെളിവാക്കപ്പെട്ടതാണ്. അദ്ധ്യാപകത്തിന്റെ കൈപ്പത്തിവെട്ടിമാറ്റിയ സംഭവത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കണ്ടെത്തിയ ലഘുലേഖകളും ഉഗ്രശേഷിയുള്ള വിദേശനിര്‍മ്മിത ആയുധങ്ങളും ഈ സംഘടന രാജ്യത്തിന് എത്രമാത്രം ആപത്താണ് എന്നതിന്റെ ജീവിക്കുന്ന തെളിവുകളാണ്.  വാഗമണ്‍, പാനായിക്കുളം എന്നിവിടങ്ങളിലെ തീവ്രവാദക്യാമ്പിന്റെ തുടര്‍ച്ചയായി മൂവാറ്റുപുഴസംഭവത്തെ കാണണമെന്ന ഇന്റലിജന്‍സ്ബ്യൂറോയുടെ വെളിപ്പെടുത്തല്‍ ഏതൊരു മലയാളിയിലും അതീവഉത്കണ്ഠ ഉളവാക്കുന്നതുമാണ്. പരിപാവനമായ ആരാധനാലയങ്ങള്‍പോലും മതഭീകരവാദപ്രവര്‍ത്തനത്തിനായി തങ്ങളുടെ ആയുധസംഭരണ പരിശീലനകേന്ദ്രമാക്കി മാറ്റുന്നുവെന്നത് എടക്കാട് മഞ്ഞപ്രം പള്ളി കോമ്പൗണ്ടില്‍നിന്നും പിടിച്ചെടുത്ത ആയുധങ്ങളും വിഷലിപ്ത ആശയങ്ങളടങ്ങിയ ലഘുലേഖകളും വ്യക്തമാക്കുന്നുണ്ട്. ജനങ്ങള്‍ ഈ രാജ്യദ്രോഹപ്രവര്‍ത്തനം തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ തുനിഞ്ഞതോടെയാണ് നേരത്തെ പോപ്പുലര്‍ ഫ്രണ്ടായി എന്‍ ഡി എഫിന് പേരുമാറ്റം വരുത്തേണ്ടിവന്നത് എന്നതും യാഥാര്‍ത്ഥ്യമാണ്. സ്വന്തം നിലയ്ക്ക് ശിക്ഷവിധിച്ച്  കൈവെട്ടിമാറ്റിയ കഴിഞ്ഞ ദിവസത്തെ താലിബാന്‍മോഡല്‍ ആക്രമണവും, അന്വേഷണത്തില്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്ന ഓരോ തെളിവുകളും ഈ സംഘടനയ്ക്ക് പേരുമാറ്റംമാത്രമേ സംഭവിച്ചിട്ടുള്ളൂവെന്നകാര്യം ആവര്‍ത്തിച്ചുറപ്പിക്കുന്നു.

എന്‍ ഡി എഫിന്് കേരളത്തില്‍ വളരാന്‍ സര്‍വ്വവിധസഹായവും ചെയ്തുകൊടുത്ത പാപത്തില്‍നിന്ന് മുസ്ലീംലീഗിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നകാര്യം അവിതര്‍ക്കിതമാണ്. തള്ളക്കോഴി കുഞ്ഞുങ്ങളോടെന്നപോലെ ലീഗ് വളര്‍ത്തിക്കൊണ്ടുവന്ന പ്രസ്ഥാനമാണ് എന്‍ ഡി എഫ്. പല ജില്ലകളിലേയും എന്‍ ഡി എഫ് പ്രവര്‍ത്തകരുള്‍പ്പെട്ട കേസുകള്‍  യു ഡി എഫ് ഭരണകാലത്ത്  മന്ത്രിമാരും ലീഗ് എം എല്‍ എമാരും ഇടപെട്ട് തള്ളിയതും, മാറാട് കലാപത്തില്‍ എന്‍ ഡി എഫിനുള്ള പങ്ക് മറച്ചുവെയ്ക്കാന്‍ ലീഗ്  ശ്രമിച്ചതും ഏവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. കേരളത്തിലിപ്പോഴും പലയിടത്തും ലീഗിന്റെ സംരക്ഷണയിലാണ് എന്‍ ഡി എഫ് പ്രവര്‍ത്തിക്കുന്നത്. നാടിനെ കുരുതികൊടുക്കുന്ന  എന്‍ ഡി എഫ് എന്ന ഭീകരവാദസംഘത്തെ ശക്തമായ ഭാഷയില്‍ എതിര്‍ക്കാനോ, ഈ അക്രമിസംഘത്തിനെതിരെ പ്രചാരം നടത്താനോ മുസ്ലീംലീഗും യു ഡി എഫും ഇപ്പോഴും തയ്യാറാകുന്നില്ല എന്നതും,  മുന്നണിയിലില്ലെങ്കിലും തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയായി പ്രവര്‍ത്തിയ്ക്കുന്നവരാണ് യു ഡി എഫും എന്‍ ഡി എഫും എന്നതും ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണ്. കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പില്‍ യു ഡി എഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ചതുള്‍പ്പെടെ ഇക്കാര്യം നേരത്തേതന്നെ പുറത്തുവന്ന വസ്തുതയുമാണ്.  ഇത്തരം തീവ്രവാദ-വര്‍ഗ്ഗീയസംഘത്തിന്റെ നീക്കങ്ങള്‍ക്ക് അരുചേര്‍ന്നുനില്ക്കുന്ന നിലപാടാണ് കേരളത്തിലെ യു ഡി എഫ് നേതൃത്വം സ്വീകരിക്കുന്നതെന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. പോപ്പുലര്‍ഫ്രണ്ട് എന്ന എന്‍ ഡി എഫിനെ പേരെടുത്ത് വിമര്‍ശിക്കാന്‍പോലും ഉമ്മന്‍ചാണ്ടിയ്ക്കും കൂട്ടര്‍ക്കും സാധിയ്ക്കാത്തതും ഈ സംഘത്തിന്റെ  തീവ്രവാദപ്രവര്‍ത്തനംപോലെതന്നെ അപകടകരമാണെന്ന് കേരളജനത തിരിച്ചറിയുന്നുണ്ട്.

അതോടൊപ്പംതന്നെ ഇതരആശയത്തില്‍ വിശ്വസിക്കുന്നതും പ്രചരിപ്പിയ്ക്കുന്നതും മതവിരുദ്ധമാണെന്നമട്ടില്‍ കഴിഞ്ഞകുറേകാലങ്ങളായി ഒരു ചെറുവിഭാഗം ക്രൈസ്തവപുരോഹിതര്‍ നടത്തുന്ന പ്രചരണങ്ങളും സമൂഹം ഗൗരവത്തിലെടുക്കേണ്ടതുണ്ട്. ഇതരമതസ്ഥരേയും അവരുടെ ആചാരാനുഷ്ടാനങ്ങളേയും ആദരിയ്ക്കുകയും വിലമതിയ്ക്കുകയും ചെയ്യുന്ന ഒരു പൊതുബോധത്തില്‍നിന്ന് തങ്ങളുടേതല്ലാത്ത എന്തിനേയും അസഹിഷ്ണുതയോടെ നോക്കിക്കാണുന്ന  അപകടകരമായ മാനസികാവസ്ഥ സമൂഹത്തില്‍  വളര്‍ത്തിയെടുക്കാന്‍ വര്‍ഗ്ഗീയശക്തികള്‍ വളരെ ബോധപൂര്‍വ്വം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തട്ടം ധരിച്ചുവരുന്ന വിദ്യാര്‍ത്ഥിനികളെ ചില സ്‌കൂളുകളില്‍നിന്ന് പുറത്താക്കിയ വിചിത്രകരമായ നടപടിയും ഇതിനോട് ചേര്‍ത്ത് വായിക്കപ്പെടേണ്ടതാണ്. സമൂഹത്തെ മതപരമായും സാമുദായികമായും വേര്‍തിരിക്കാനുള്ള വര്‍ഗ്ഗീയശക്തികളുടെ സങ്കുചിതവും ആത്മഹത്യാപരവുമായ ശ്രമങ്ങളെ തുറന്നെതിര്‍ക്കാനും പ്രതിരോധിക്കാനും വിശ്വാസികളും മതേതരസമൂഹം ഒന്നാകെയും ഉണര്‍ന്ന് പ്രവര്‍ത്തിയ്‌ക്കേണ്ടതുണ്ട്.

കാരുണ്യവും സഹജീവികളോടുള്ള സ്‌നേഹവുമാണ് എല്ലാമതങ്ങളും മുന്നോട്ടുവെയ്ക്കുന്നത്. യഥാര്‍ത്ഥ വിശ്വാസിക്ക് വര്‍ഗീയവാദിയാകാനോ,  തീവ്രവാദപ്രവര്‍ത്തനം ഏറ്റെടുക്കാനോ കഴിയില്ല. വിശ്വാസത്തിന്റെ മറവില്‍ വിശ്വാസികളെ വര്‍ഗീയ-തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക്  വഴിതെറ്റിക്കുകയും, വീടിനും നാടിനും കൊള്ളാത്തവരാക്കി അവരെ മാറ്റുകയും ചെയ്യുന്ന പ്രവര്‍ത്തനം ഏതു ഭാഗത്തുനിന്നുണ്ടായാലും അത് ചെറുക്കപ്പെടേണ്ടതാണ്. കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍  നടത്തുന്ന  എല്ലാനീക്കങ്ങള്‍ക്കെതിരേയും യോജിച്ച പ്രതിരോധം ആവശ്യവുമാണ്.  ഈ സാഹചര്യത്തില്‍ സമൂഹത്തെ മതപരമായും സാമുദായികമായും വേര്‍തിരിക്കാനുള്ള വര്‍ഗ്ഗീയ-തീവ്രവാദസംഘങ്ങളുടെ സങ്കുചിതവും അപകടകരവുമായ നീക്കങ്ങളെ തുറന്നെതിര്‍ക്കാനും പ്രതിരോധിക്കാനും വിശ്വാസികളും മതേതരസമൂഹം ഒന്നാകെയും ഉണര്‍ന്ന് പ്രവര്‍ത്തിയ്‌ക്കേണ്ടതുണ്ട്.

പരിസ്ഥിതി സംരക്ഷണത്തിനായി യുവജനങ്ങള്‍ രംഗത്തിറങ്ങുക

പരിസ്ഥിതിയെ സംരക്ഷിയ്‌ക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്. ഒരു ഓര്‍മ്മപ്പെടുത്തല്‍പ്പോലെ ഇത് ആവര്‍ത്തിയ്‌ക്കേണ്ട സാഹചര്യംകൂടിയാണ് നിലവിലുള്ളത്. മനുഷ്യന്റെ തെറ്റായ ഇടപെടല്‍മൂലം അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവിലുണ്ടായ ക്രമാതീതമായ വര്‍ദ്ധനവാണ് ആഗോളതാപനത്തിന്റെ പ്രധാനകാരണം. പ്രകൃതിജന്യനീര്‍ച്ചാലുകളും മണ്ണിന്റെ ഈര്‍പ്പവും ആവാസവ്യവസ്ഥയുമെല്ലാം തകരാറിലായിരിക്കുന്നു. ചുട്ടുപൊള്ളുന്ന ഭൂമിയും അപകടത്തിലാകുന്ന മനുഷ്യജീവിതവുമാണ് നിലവിലുള്ള അവസ്ഥ. ഇവിടെ, ഭൂമിയ്ക്ക് നഷ്ടമായ ഹരിതാഭമാര്‍ന്ന പ്രതലം തിരിച്ചുകൊണ്ടുവരിക എന്നതാണ് ആഗോളതാപനം കുറയ്ക്കാനുള്ള പ്രധാനപോംവഴി. ഈ പശ്ചാത്തലത്തിലാണ് ആഗോളതാപനത്തിനും കാലാവസ്ഥാവ്യതിയാനങ്ങള്‍ക്കുമെതിരായ സാദ്ധ്യമായ പ്രതിരോധം സംഘടിപ്പിയ്ക്കുക എന്ന ഉത്തരവാദിത്തം ഡിവൈഎഫ്‌ഐ ഏറ്റെടുക്കുന്നത്. ജനുവരി 08 മുതല്‍ 11 വരെ തിരുവനന്തപുരത്തുനടന്ന ഡിവൈഎഫ്‌ഐ പതിനൊന്നാംസംസ്ഥാനസമ്മേളനം ഇക്കാര്യങ്ങള്‍ വിലയിരുത്തുകയും പരിസ്ഥിതിസംരക്ഷണത്തിനായി മുന്നിട്ടിറങ്ങുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സമ്മേളനം കൈക്കൊണ്ട ഈ തീരുമാനമാണ് ലോകപരിസ്ഥിതിദിനത്തില്‍ ലക്ഷക്കണക്കിന് വൃക്ഷതൈകള്‍ കേരളമാകെ വച്ചുപിടിപ്പിച്ചും മറ്റുപരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തും യുവജനങ്ങള്‍ നടപ്പാക്കാന്‍ പോകുന്നത്.

വികസിത മുതലാളിത്ത രാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്ന ജനവിരുദ്ധനിലപാടുകള്‍ പരിസ്ഥിതിപ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയിരിക്കുന്നു. മനുഷ്യരാശിയുടെ നിലനില്പ്പിനെബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമായി കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും മാറിയിട്ടും അത് പരിഹരിയ്ക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ഒത്തുചേര്‍ന്ന കോപ്പണ്‍ഹേഗിലെ ഉച്ചകോടി തീരുമാനമാകാതെ അട്ടിമറിയ്ക്കപ്പെട്ടതും അമേരിക്കന്‍ നേതൃത്വത്തിലുള്ള വികസിതമുതലാളിത്തരാഷ്ട്രങ്ങള്‍ കൈക്കൊണ്ട സമീപനത്തിന്റെ ഭാഗമായിരുന്നു. അമേരിക്ക കൈക്കൊണ്ട നിലപാടുകളോട് സന്ധിചെയ്യുന്ന സമീപനമാണ് രാജ്യത്തെ യു പി എ സര്‍ക്കാരും കൈക്കൊണ്ടത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഈ നിലപാട് വ്യാപകമായി അപലപിക്കപ്പെട്ടതാണ്. ലോകജനസംഖ്യയുടെ പതിനേഴുശതമാനം വരുന്ന വികസിതരാഷ്ട്രങ്ങളുടെ കാര്‍ബണ്‍ ബഹിര്‍ഗമനതോത് 74 ശതമാണ്. ഇതില്‍ 5 ശതമാനം മാത്രം ജനസംഖ്യയുള്ള അമേരിക്ക പുറംന്തള്ളുന്നത് 29 ശതമാനം കാര്‍ബണാണ്. ഈ വസ്തുത അവഗണിച്ചുകൊണ്ടാണ് ഹരിതഗൃഹവാതകതോത് കുറയ്ക്കുന്നതില്‍ വികസിതരാഷ്ട്രങ്ങള്‍ക്കുതുല്യമായ ഉത്തരവാദിത്തം വികസ്വര-അവികസിതരാഷ്ട്രങ്ങള്‍ക്കുണ്ടെന്ന് അമേരിക്കന്‍ നേതൃത്വത്തില്‍ വാദമുയരുന്നത്. മാനവരാശിയുടെ നിലനില്പ്പ് അപകടത്തിലാക്കുന്ന വികസിതരാഷ്ട്രങ്ങളുടെ നിരുത്തരവാദപരമായ നടപടികള്‍ തുറന്നുകാണിക്കപ്പെടേണ്ടത് പരിസ്ഥിതിപ്രവര്‍ത്തനത്തിന്റെ മുന്നുപാധിയാണ്.

പരിസ്ഥിതിയ്ക്കും പ്രകൃതിവിഭവങ്ങള്‍ക്കും നേരിടുന്ന നാശം കേരളത്തെ സംബന്ധിച്ചിടത്തോളം ഗുരുതരമായ സാമൂഹ്യപ്രശ്‌നമായി മാറിയിരിക്കുന്നു. മലിനീകരണം, പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതവും അശാസ്ത്രീയവുമായ ചൂഷണം, ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക് വസ്തുക്കളുടെ വര്‍ദ്ധിച്ച തോതിലുള്ള ഉപയോഗം, പകര്‍ച്ചവ്യാധികളുടെ വ്യാപനം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ വിപുലമായ പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത്.

'ഭൂമിയ്ക്കായ് ഒരാള്‍ഒരുമരം' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ എറ്റെടുക്കുന്ന വിപുലമായ പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് അയ്യായിരം പരിസ്ഥിതി സൗഹൃദസദസ്സുകള്‍ സംഘടിപ്പിക്കും. ജൂണ്‍ 01 മുതല്‍ 30 വരെ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ പരിസ്ഥിതിസംരക്ഷണമാസമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുക. ഇതിനുപുറമെ എല്ലാ വിഭാഗം ജനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് പരിസ്ഥിതിസമ്മേളനങ്ങള്‍ പതിനാലുജില്ലകളിലും വിളിച്ചുചേര്‍ക്കും. ലോകപരിസ്ഥിതിദിനമായ ജൂണ്‍ 5 ഹരിതദിനമായാണ് സംസ്ഥാനത്താകെ ഡിവൈഎഫ്‌ഐ ആചരിക്കുന്നത്. ഈ ദിനത്തില്‍ കാല്‍ലക്ഷത്തോളംവരുന്ന ഡിവൈഎഫ്‌ഐ യൂണിറ്റുകളില്‍ പത്തുവീതം വൃക്ഷതൈകള്‍ നട്ടുപിടിപ്പിയ്ക്കും. പരിസ്ഥിതിസംരക്ഷണമാസാചരണത്തിന്റെ ഭാഗമായി ബോധവത്ക്കരണക്ലാസ്സുകള്‍, പരിസ്ഥിതിസംരക്ഷണസന്ദേശയാത്രകള്‍, പരിസ്ഥിതിസംരക്ഷണത്തിന്റെ അനിവാര്യത നേരിട്ട് ബോധ്യപ്പെടുത്തുന്ന ഫോട്ടോകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രദര്‍ശനം, ഫോട്ടോപ്രദര്‍ശനം, ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി വ്യത്യസ്ഥവും വിപുലവുമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളും കേരളത്തിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഏറ്റെടുക്കുന്നുണ്ട്.

പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുവേണ്ടി പ്രകൃതിയിലെ അസന്തുലിതാവസ്ഥ പരിഹരിയ്ക്കാന്‍ ഇടപെടുക എന്നത് വര്‍ത്തമാനകാലത്തെ അനിവാര്യമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ഇത് തിരിച്ചറിഞ്ഞ് ഡിവൈഎഫ്‌ഐ നേതൃത്വത്തിലേറ്റെടുക്കുന്ന പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് മുഴുവനാളുകളോടും ഡിവൈഎഫ്‌ഐ സംസ്ഥാനക്കമ്മിറ്റിയ്ക്കുവേണ്ടി അഭ്യര്‍ത്ഥിയ്ക്കുന്നു.